[email protected]
തോട്ടം മേഖലയില്‍ തൂക്കുപാലങ്ങള്‍ അപകടക്കെണികളാകുന്നു
പാലപ്പിള്ളി: തോട്ടം മേഖലയില്‍ കുറുമാലിപ്പുഴയുടെ കൈവഴികള്‍ക്കും തോടുകള്‍ക്കും കുറുകെയുള്ള തൂക്കുപാലങ്ങള്‍ അധികൃതരുടെ അവഗണനമൂലം അപകടക്കെണികളാകുന്നു. അറ്റകുറ്റപ്പണികളുടെ അഭാവവും കാലപ്പഴക്കവുമാണ് മേഖലയിലെ തൂക്കുപാലങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.
പാലപ്പിള്ളിയില്‍ റബ്ബര്‍ തോട്ടങ്ങള്‍ ആരംഭിച്ച ബ്രിട്ടീഷുകാരാണ് തൂക്കുപാലങ്ങള്‍ സ്ഥാപിച്ചത്. വനം-തോട്ടം വിഭവങ്ങളും യന്ത്രസാമഗ്രികളും ഈ പാലങ്ങളിലൂടെയാണ് കൊണ്ടുപോയിരുന്നത്.
കൊച്ചിന് മലബാര്‍, ഹരിസണ്‍ മലയാളം തോട്ടങ്ങളിലായി 12 തൂക്കുപാലങ്ങളാണുള്ളത്. സ്ത്രികളും കുട്ടികളും ഉള്‍പ്പെടെ നിരവധി തൊഴിലാളികുടുംബങ്ങള്‍ ഈ പാലങ്ങളെ ആശ്രയിച്ചുവരുന്നുണ്ട്. വെളുപ്പിന് മൂന്നു മുതല്‍ പണിക്കിറങ്ങുന്ന സ്ത്രീതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തോട്ടങ്ങളിലെത്താന്‍ ഈ പാലങ്ങളല്ലാതെ വേറെ മാര്‍ഗ്ഗമില്ല.
ഇരുമ്പുപട്ടയില്‍ മരപ്പലകള്‍ നിരത്തിയുറപ്പിച്ച് വലിയ ഇരുമ്പുവടത്തില്‍ തൂക്കിയിട്ട നിലയിലാണ് പാലങ്ങളുടെ നിര്‍മ്മിതി. ഇരുവശത്തുമായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് തറയില്‍ തൂങ്ങിക്കിടക്കുന്നവിധത്തിലാണ് പാലം സ്ഥാപിച്ചിരിക്കുന്നത്.
അരുവികള്‍ക്കും തോടുകള്‍ക്കും കുറുകെ തൂങ്ങിയാടുന്ന പാലങ്ങള്‍ മേഖലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു.
പാലപ്പിള്ളി, എച്ചിപ്പാറ, കുണ്ടായി, ചൊക്കന, തോട്ടങ്ങളില്‍ രണ്ട് വീതവും പുതുക്കാട് എസ്റ്റേറ്റില്‍ മൂന്ന്, മൈസൂര്‍, 907, എലിക്കോട് എന്നിവിടങ്ങളില്‍ ഓരോ തൂക്കുപാലങ്ങളുമാണുള്ളത്. ഇവയില്‍ പലതും നശിച്ചുകിടക്കുകയാണ്. അപകടാവസ്ഥയിലായ പാലങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കാന്‍ മാനേജ്മെന്റ് താല്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവശേഷിപ്പുകളായി തോട്ടം മേഖലയില്‍ നിലനില്‍ക്കുന്ന തൂക്കുപാലങ്ങള്‍ സംരക്ഷിക്കണമെന്നും ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യവുമുണ്ട്.
പാലപ്പിള്ളി: തോട്ടം മേഖലയില്‍ കുറുമാലിപ്പുഴയുടെ കൈവഴികള്‍ക്കും തോടുകള്‍ക്കും കുറുകെയുള്ള തൂക്കുപാലങ്ങള്‍ അധികൃതരുടെ അവഗണനമൂലം അപകടക്കെണികളാകുന്നു. അറ്റകുറ്റപ്പണികളുടെ അഭാവവും കാലപ്പഴക്കവുമാണ് മേഖലയിലെ തൂക്കുപാലങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.
പാലപ്പിള്ളിയില്‍ റബ്ബര്‍ തോട്ടങ്ങള്‍ ആരംഭിച്ച ബ്രിട്ടീഷുകാരാണ് തൂക്കുപാലങ്ങള്‍ സ്ഥാപിച്ചത്. വനം-തോട്ടം വിഭവങ്ങളും യന്ത്രസാമഗ്രികളും ഈ പാലങ്ങളിലൂടെയാണ് കൊണ്ടുപോയിരുന്നത്.
കൊച്ചിന് മലബാര്‍, ഹരിസണ്‍ മലയാളം തോട്ടങ്ങളിലായി 12 തൂക്കുപാലങ്ങളാണുള്ളത്. സ്ത്രികളും കുട്ടികളും ഉള്‍പ്പെടെ നിരവധി തൊഴിലാളികുടുംബങ്ങള്‍ ഈ പാലങ്ങളെ ആശ്രയിച്ചുവരുന്നുണ്ട്. വെളുപ്പിന് മൂന്നു മുതല്‍ പണിക്കിറങ്ങുന്ന സ്ത്രീതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തോട്ടങ്ങളിലെത്താന്‍ ഈ പാലങ്ങളല്ലാതെ വേറെ മാര്‍ഗ്ഗമില്ല.
ഇരുമ്പുപട്ടയില്‍ മരപ്പലകള്‍ നിരത്തിയുറപ്പിച്ച് വലിയ ഇരുമ്പുവടത്തില്‍ തൂക്കിയിട്ട നിലയിലാണ് പാലങ്ങളുടെ നിര്‍മ്മിതി. ഇരുവശത്തുമായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് തറയില്‍ തൂങ്ങിക്കിടക്കുന്നവിധത്തിലാണ് പാലം സ്ഥാപിച്ചിരിക്കുന്നത്.
അരുവികള്‍ക്കും തോടുകള്‍ക്കും കുറുകെ തൂങ്ങിയാടുന്ന പാലങ്ങള്‍ മേഖലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു.
പാലപ്പിള്ളി, എച്ചിപ്പാറ, കുണ്ടായി, ചൊക്കന, തോട്ടങ്ങളില്‍ രണ്ട് വീതവും പുതുക്കാട് എസ്റ്റേറ്റില്‍ മൂന്ന്, മൈസൂര്‍, 907, എലിക്കോട് എന്നിവിടങ്ങളില്‍ ഓരോ തൂക്കുപാലങ്ങളുമാണുള്ളത്. ഇവയില്‍ പലതും നശിച്ചുകിടക്കുകയാണ്. അപകടാവസ്ഥയിലായ പാലങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കാന്‍ മാനേജ്മെന്റ് താല്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവശേഷിപ്പുകളായി തോട്ടം മേഖലയില്‍ നിലനില്‍ക്കുന്ന തൂക്കുപാലങ്ങള്‍ സംരക്ഷിക്കണമെന്നും ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യവുമുണ്ട്.
ബാർ അടച്ചുപൂട്ടിയിട്ടും വരന്തരപ്പിള്ളിയിൽ മദ്യം സുലഭമായി ലഭിക്കുന്നു
വരന്തരപ്പിള്ളി : സർക്കാർ ഉത്തരവ് പ്രകാരം കഴിഞ്ഞ നാല് മാസത്തോളമായി വരന്തരപ്പിള്ളിയിലെ ബാർ അടഞ്ഞു കിടക്കുമ്പോളും വരന്തരപ്പിള്ളിയിലും പ്രാന്തപ്രദേശങ്ങളിലും മദ്യവും നിരോധിത പാൻ ഉൽപ്പനങ്ങളും സുലഭമായി ലഭിക്കുന്നു മലയോര മേഖലയിൽ നിന്ന് വ്യാജവാറ്റും കൂടാതെ വരന്തരപ്പിള്ളിയിലെ ചില കച്ചവട സ്ഥാപനങ്ങൾ സമാന്തരം ബാറുകളായി പ്രവർത്തിക്കുന്നതായും അറിയുന്നു സർക്കാർ ഔട്ലെട്റ്റ് കളിൽ നിന്നും കുറഞ്ഞ നിരക്കിൽ മദ്യം വാങ്ങി ഉയർന്ന വിലക്കി വിൽക്കുന്നവരും വ്യാജവാറ്റുകാരും അനതികൃതമായി നിരോധിത ലഹരി വസ്തുകൾ വില്പന നടത്തുന്നവരും ചേർന്ന് പ്രദേശത്തെ നയിക്കുന്നത് ഒരു മദ്യ ദുരന്തത്തിലേക്ക് ആകാനുള്ള സാധ്യതയെരെയാണ് . കഴിഞ്ഞ കുറെ മാസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോലും ഭീക്ഷണിയായി കഞ്ചാവ് ലോബിയും രംഗത്തുണ്ട് ഓണം റംസാൻ തുടങ്ങിയ ആഘോഷങ്ങളുടെ വിപണി മുന്നിൽകണ്ട് ഇത്തരം സാമൂഹികവിരുദ്ദ ശക്തികൾ മദ്യവും ലഹരി ഉൽപ്പനങ്ങൾ സംഭരിക്കാൻ ഇപ്പോൾ തന്നെ ശ്രമം തുടങ്ങിയിരിക്കുന്നു വരന്തരപ്പിള്ളിയിലെ പല ബക്കറികളും ഫാൻസി കടകളും ഇത്തരം നിയമവിരുദ്ദ കച്ചവടങ്ങിളിൽ തൽപരരാണ് ഇത്തരം സ്ഥാപങ്ങളിൽ അന്നെഷണം നടത്താനും നിരോധിത ഉൽപ്പങ്ങൽ കണ്ടുകെട്ടാനും അനതികൃത കച്ചവടങ്ങൾ തടയാനും നിയമപാലകർ തയ്യാറാകും എന്നാണു ജനങ്ങൾ പ്രതീക്ഷിക്കുന്നത്
വരന്തരപ്പിള്ളി : സർക്കാർ ഉത്തരവ് പ്രകാരം കഴിഞ്ഞ നാല് മാസത്തോളമായി വരന്തരപ്പിള്ളിയിലെ ബാർ അടഞ്ഞു കിടക്കുമ്പോളും വരന്തരപ്പിള്ളിയിലും പ്രാന്തപ്രദേശങ്ങളിലും മദ്യവും നിരോധിത പാൻ ഉൽപ്പനങ്ങളും സുലഭമായി ലഭിക്കുന്നു മലയോര മേഖലയിൽ നിന്ന് വ്യാജവാറ്റും കൂടാതെ വരന്തരപ്പിള്ളിയിലെ ചില കച്ചവട സ്ഥാപനങ്ങൾ സമാന്തരം ബാറുകളായി പ്രവർത്തിക്കുന്നതായും അറിയുന്നു സർക്കാർ ഔട്ലെട്റ്റ് കളിൽ നിന്നും കുറഞ്ഞ നിരക്കിൽ മദ്യം വാങ്ങി ഉയർന്ന വിലക്കി വിൽക്കുന്നവരും വ്യാജവാറ്റുകാരും അനതികൃതമായി നിരോധിത ലഹരി വസ്തുകൾ വില്പന നടത്തുന്നവരും ചേർന്ന് പ്രദേശത്തെ നയിക്കുന്നത് ഒരു മദ്യ ദുരന്തത്തിലേക്ക് ആകാനുള്ള സാധ്യതയെരെയാണ് . കഴിഞ്ഞ കുറെ മാസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോലും ഭീക്ഷണിയായി കഞ്ചാവ് ലോബിയും രംഗത്തുണ്ട് ഓണം റംസാൻ തുടങ്ങിയ ആഘോഷങ്ങളുടെ വിപണി മുന്നിൽകണ്ട് ഇത്തരം സാമൂഹികവിരുദ്ദ ശക്തികൾ മദ്യവും ലഹരി ഉൽപ്പനങ്ങൾ സംഭരിക്കാൻ ഇപ്പോൾ തന്നെ ശ്രമം തുടങ്ങിയിരിക്കുന്നു വരന്തരപ്പിള്ളിയിലെ പല ബക്കറികളും ഫാൻസി കടകളും ഇത്തരം നിയമവിരുദ്ദ കച്ചവടങ്ങിളിൽ തൽപരരാണ് ഇത്തരം സ്ഥാപങ്ങളിൽ അന്നെഷണം നടത്താനും നിരോധിത ഉൽപ്പങ്ങൽ കണ്ടുകെട്ടാനും അനതികൃത കച്ചവടങ്ങൾ തടയാനും നിയമപാലകർ തയ്യാറാകും എന്നാണു ജനങ്ങൾ പ്രതീക്ഷിക്കുന്നത്
കാട്ടുപന്നിയെ കൊന്ന് പങ്കിട്ട നാലുപേര്‍ പിടിയില്‍
വരന്തരപ്പിള്ളി: വേലൂപ്പാടം കുട്ടന്‍ചിറയില്‍ കാട്ടുപന്നിയെ കൊന്ന് പങ്കിട്ട നാലുപേരെ വനപാലകര്‍ പിടികൂടി. കുട്ടന്‍ചിറ ചെറുമഠത്തില്‍ സതീഷ് (36), മണക്കാടന് സുനില്‍ (37), കൈപ്പാറ ദിനേഷ് (33), ആമന്തുരുത്തി മനോജ് എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതി വേലൂക്കാരന്‍ തങ്കച്ചനെ പിടികൂടാനായില്ല.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടന്‍ചിറ തോട്ടിലൂടെ കരുക്കില്പ്പെട്ടനിലയില് ഒഴുകിവന്ന കാട്ടുപന്നി കവുങ്ങില്‍ തടഞ്ഞുനില്ക്കുകയായിരുന്നു. ഇതുകണ്ട തങ്കച്ചന് കാട്ടുപന്നിയെ വലിച്ചുകയറ്റി വെട്ടിക്കൊല്ലുകയും അതുവഴിവന്ന നാലുപേര്‍ക്കായി പങ്കുവെച്ചു നല്‍കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ വനപാലകര്‍ നാലുപേരെയും പിടികൂടി. ഇവരില്‍നിന്ന് മാംസവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികെള ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ പി. രാമകൃഷ്ണന്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.എ. സന്പത്ത്ഖാന്, ബി.എഫ്.ഒ. ദീപക്, ലിജേഷ്, ഷിജു, ഫ്രാന്‍സിസ്, ഫക്രുദ്ദീന്‍, സുനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വരന്തരപ്പിള്ളി: വേലൂപ്പാടം കുട്ടന്‍ചിറയില്‍ കാട്ടുപന്നിയെ കൊന്ന് പങ്കിട്ട നാലുപേരെ വനപാലകര്‍ പിടികൂടി. കുട്ടന്‍ചിറ ചെറുമഠത്തില്‍ സതീഷ് (36), മണക്കാടന് സുനില്‍ (37), കൈപ്പാറ ദിനേഷ് (33), ആമന്തുരുത്തി മനോജ് എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതി വേലൂക്കാരന്‍ തങ്കച്ചനെ പിടികൂടാനായില്ല.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടന്‍ചിറ തോട്ടിലൂടെ കരുക്കില്പ്പെട്ടനിലയില് ഒഴുകിവന്ന കാട്ടുപന്നി കവുങ്ങില്‍ തടഞ്ഞുനില്ക്കുകയായിരുന്നു. ഇതുകണ്ട തങ്കച്ചന് കാട്ടുപന്നിയെ വലിച്ചുകയറ്റി വെട്ടിക്കൊല്ലുകയും അതുവഴിവന്ന നാലുപേര്‍ക്കായി പങ്കുവെച്ചു നല്‍കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ വനപാലകര്‍ നാലുപേരെയും പിടികൂടി. ഇവരില്‍നിന്ന് മാംസവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികെള ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ പി. രാമകൃഷ്ണന്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.എ. സന്പത്ത്ഖാന്, ബി.എഫ്.ഒ. ദീപക്, ലിജേഷ്, ഷിജു, ഫ്രാന്‍സിസ്, ഫക്രുദ്ദീന്‍, സുനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കൊയ്ത്തുമെതിയന്ത്രം കര്‍ഷകര്‍ക്ക് കൈമാറി
Posted on: 25 Jun 2012
വരന്തരപ്പിള്ളി: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കൊയ്ത്തുമെതിയന്ത്രം ഇനി വരന്തരപ്പിള്ളിയിലെ കര്‍ഷകര്‍ക്ക് സ്വന്തം. ഞായറാഴ്ച വരന്തരപ്പിള്ളി പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. യന്ത്രത്തിന്റെ താക്കോല്‍ കര്‍ഷകസമിതിക്ക് കൈമാറി. വരന്തരപ്പിള്ളിയിലെയും മറ്റു പഞ്ചായത്തുകളിലെയും കാര്‍ഷിക ആവശ്യങ്ങള്ക്ക്ഉപയോഗപ്പെടുത്താനാകുമെന്ന് കരുതുന്ന യന്ത്രം കര്‍ഷകസമിതിയുടെ സാമ്പത്തിക സഹകരണത്തോടെ പഞ്ചായത്തിന്റെ തനതുഫണ്ട് ഉപയോഗിച്ചാണ് വാങ്ങിയിരിക്കുന്നത്. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ഓമന അധ്യക്ഷത വഹിച്ചു. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ടി.വി. വിമല്‍കുമാറിനെ ചടങ്ങില്‍ ആദരിച്ചു.
കൃഷി ഓഫീസര്‍ ബി. രമണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്, കല്ലൂര്‍ ബാബു, ഇബ്രാഹിം ചക്കുങ്ങല്‍, വി.എസ്. ജോഷി, ലില്ലി ബേബി, ജോസ് പൊന്നാരി, ഡേവിസ് അക്കര, പി. ഗോപാലകൃഷ്ണന്, സജീവന് അമ്പാടത്ത്, ചെമ്പന്‍ ഹംസ, ഡേവിസ് മില്ലേടത്തുകാരന്, എം. ശ്രീദേവി, എന്‍.എം. സജീവന്, ശ്രീദേവി അന്തര്‍ജനം, സി.എന്‍. അശോകന്, രവി പൂത്തെറ്റി, വി.എന്‍. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നൂറ് ഏക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി
Posted on: 25 Jun 2012
നന്തിപുലം: നോര്‍ത്ത് നന്തിപുലം ഇടവക കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ നൂറ് ഏക്കര്‍ കൃഷിഭൂമി കൃഷിയോഗ്യമാക്കി. ഇടവക പള്ളിയിലും സമീപപ്രദേശങ്ങളിലുമായി തരിശുകിടന്ന ഭൂമിയില്‍ വിവിധ വിളകള്‍ കൃഷിചെയ്യുന്ന പദ്ധതിക്ക് ഞായറാഴ്ച തുടക്കമായി.
പദ്ധതികള്‍ അവയുടെ നിര്‍വഹണത്തിലൂടെയാണ് മാതൃകയാകേണ്ടതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രൊഫ.സി. രവീന്ദ്രനാഥ് എം.എല്‍.എ. പറഞ്ഞു. ഉത്പാദനം എന്നപോലെ മാലിന്യസംസ്കരണവും സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ ഭാഗമായി മുന്നൂറ് വീടുകളില്‍ അടുക്കളത്തോട്ട നിര്‍മാണവും മാലിന്യസംസ്കരണവും നടത്തും. തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷനായിരുന്നു.
തൃശ്ശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. പോള്‍ പേരാമംഗലത്ത്, ഫാ. ജോയ് കൂത്തൂര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.എസ്. ജോഷി, കെ.എല്‍. ജോസ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ഓമന, സുനിത പുഷ്പന്, ജയശ്രീ കൊച്ചുഗോവിന്ദന് എന്നിവര്‍ പ്രസംഗിച്ചു.
കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍
Posted on: 16 Oct 2010
പാലപ്പിള്ളി: നടാമ്പാടം തേക്ക്തോട്ടത്തില് കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍. പാലപ്പിള്ളി കൊച്ചിന് മലബാര്‍ എസ്റ്റേറ്റിനു സമീപത്തുള്ള തോട്ടത്തിലാണ് ജഡം കിടന്നിരുന്നത്. ഒരാഴ്ച പഴക്കമുള്ള പിടിയാനയുടെ ജഡമാണ് കണ്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തോട്ടത്തില്‍ നിന്ന് ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിക്കും. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ പി.പി. വത്സനും സംഘവും സ്ഥലത്തെത്തി.
പാലപ്പിള്ളി: നടാമ്പാടം തേക്ക്തോട്ടത്തില് കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍. പാലപ്പിള്ളി കൊച്ചിന് മലബാര്‍ എസ്റ്റേറ്റിനു സമീപത്തുള്ള തോട്ടത്തിലാണ് ജഡം കിടന്നിരുന്നത്. ഒരാഴ്ച പഴക്കമുള്ള പിടിയാനയുടെ ജഡമാണ് കണ്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തോട്ടത്തില്‍ നിന്ന് ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിക്കും. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ പി.പി. വത്സനും സംഘവും സ്ഥലത്തെത്തി.
കുടിവെള്ള പദ്ധതി Monday, September 13, 2010
ചിമ്മിനി ഡാം: എച്ചിപ്പാറ വടക്ക് പട്ടികവര്‍ഗ കോളനി കുടിവെളള പദ്ധതി പ്രവര്‍ത്തനം സി. രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാംപിള്ളി അധ്യക്ഷത വഹിച്ചു. പി.വി. നന്ദകുമാര്‍, സി.എം. മോഹനന്, എന്‍.എം. സജീവന്, ഇ.കെ. ഉണ്ണിച്ചെക്കന് എന്നിവര്‍ പ്രസംഗിച്ചു.
സി.പി.എം. ലോക്കല്‍ സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു
27/08/2010
വരന്തരപ്പിള്ളി:സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു. വരന്തരപ്പിള്ളി പടുക്കപ്പറമ്പില് കുഞ്ഞാപ്പുവിന്റെ മകന് മോഹനന് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. മോഹനന് സഞ്ചരിച്ചിരുന്ന ബൈക്ക് വരന്തരപ്പിള്ളി പെട്രോള്‍ പമ്പിനു സമീപം എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ മോഹനനെ എലൈറ്റ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. വരന്തരപ്പിള്ളി പോലീസ് കേസെടുത്തു.
പതിനഞ്ചുവര്‍ഷമായി സി.പി.എം. വരന്തരപ്പിള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അന്തരിച്ച മോഹനന്. സി.പി.എം. കൊടകര ഏരിയാ കമ്മിറ്റി അംഗമായ മോഹനന് വരന്തരപ്പിള്ളി സര്‍വ്വീസ് സഹകരണ സംഘം ജീവനക്കാരനാണ്. ഭാര്യ: രാജി. മക്കള്‍: ആഷിക്, ആദിഷ്. ശവസംസ്കാരം ശനിയാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പില്‍.
വരന്തരപ്പിള്ളി:സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു. വരന്തരപ്പിള്ളി പടുക്കപ്പറമ്പില് കുഞ്ഞാപ്പുവിന്റെ മകന് മോഹനന് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. മോഹനന് സഞ്ചരിച്ചിരുന്ന ബൈക്ക് വരന്തരപ്പിള്ളി പെട്രോള്‍ പമ്പിനു സമീപം എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ മോഹനനെ എലൈറ്റ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. വരന്തരപ്പിള്ളി പോലീസ് കേസെടുത്തു.
പതിനഞ്ചുവര്‍ഷമായി സി.പി.എം. വരന്തരപ്പിള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അന്തരിച്ച മോഹനന്. സി.പി.എം. കൊടകര ഏരിയാ കമ്മിറ്റി അംഗമായ മോഹനന് വരന്തരപ്പിള്ളി സര്‍വ്വീസ് സഹകരണ സംഘം ജീവനക്കാരനാണ്. ഭാര്യ: രാജി. മക്കള്‍: ആഷിക്, ആദിഷ്. ശവസംസ്കാരം ശനിയാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പില്‍.
തോട്ടം മേഖലയില്‍ കുളമ്പ് രോഗവും; ആദിവാസി കോളനികള്‍ ഭീതിയില്‍
Posted on: 23 Jun 2012
വരന്തരപ്പിള്ളി: തോട്ടം മേഖലയില്‍ കന്നുകാലികളില്‍ വ്യാപകമായി കുളമ്പുരോഗം പടരുന്നു. ആദിവാസി കോളനികള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്.
ചക്കിപ്പറമ്പ് ആദിവാസി കോളനിയില്‍ രോഗം ബാധിച്ച പശു ചത്തതോടെ നേരിയ സംഘര്‍ഷവുമുണ്ടായി. തോട്ടപ്പശുക്കള്‍ ധാരാളമായി അലഞ്ഞു തിരിയുന്ന മേഖലയില്‍ ഉടമയാരെന്നറിയാത്ത ചത്ത പശുവിനെ കുഴിച്ചിടാന്‍ കോളനി നിവാസികള്‍ വിസമ്മതിച്ചതാണ് സംഘര്‍ഷത്തിനു കാരണം. സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്തംഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.
ആദിവാസി ഊരിലെ ക്ഷേത്രത്തിനു സമീപം കണ്ട ചത്ത പശുവിനെ കോളനിവാസികള്‍ സമീപത്തെ തോട്ടത്തില്‍ കൊണ്ടിടുകയായിരുന്നു. മറ്റൊരു പശു അഴുകിയ നിലയില്‍ സമീപത്തെ തോട്ടത്തില്‍ കിടപ്പുണ്ട്. കോളനിയിലും പരിസരങ്ങളിലുമായി അമ്പതോളം പശുക്കള്‍ ചോരയൊലിക്കുന്ന നിലയില്‍ അലഞ്ഞുതിരിയുന്നുണ്ടെന്ന് കോളനിവാസികള്‍ പറയുന്നു.
രോഗം ബാധിച്ച പശുക്കളെ ഉടമകളോ ആരോഗ്യവകുപ്പ് അധികൃതരോ സംരക്ഷിച്ച് കോളനികളെ രോഗഭീതിയില്‍നിന്ന് മുക്തമാക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
ചക്കിപ്പറമ്പ് കോളനിക്കു സമീപത്തുതന്നെ നാലു തോട്ടപ്പശുക്കളെ രോഗം ബാധിച്ച് ചത്തനിലയില്‍ കണ്ടിരുന്നു. തോട്ടങ്ങളില്‍ പലയിടത്തായി രോഗം ബാധിച്ച കന്നുകാലികള്‍ ചത്തുകിടപ്പുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പലയിടങ്ങളില്‍നിന്നായി ദുര്‍ഗന്ധവും വരുന്നുണ്ട്.
തോടുകളിലും കുടിവെള്ളസ്രോതസ്സുകള്‍ക്ക് സമീപവും കന്നുകാലികള്‍ ചത്ത് അഴുകുന്നത് മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. മഴ ശക്തമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് ഇവിടത്തെ നാട്ടുകാര്‍. കുളമ്പുരോഗം കൂടി പടരുന്നതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയിലാണിവര്‍.
ഹാരിസണ്‍ കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി
Posted on: 31 Jul 2010
പാലപ്പിള്ളി:ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ ഓഫീസിലേക്ക് എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തോട്ടം തൊഴിലാളികള്‍ക്ക് ബോണസ്സും എക്സ്ഗ്രേഷ്യയും അനുവദിക്കുക, ആസ്പത്രിയില്‍ ഡോക്ടറെ നിയമിക്കുക, തൊഴിലാളികളുടെ പാഡികള്‍ വാസയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി എ.എന്‍. രാജന് ഉദ്ഘാടനം ചെയ്തു. യു.എസ്. ശശി അധ്യക്ഷനായിരുന്നു. പി.ജി. മോഹനന്, കുരിക്കള്‍ കുഞ്ഞിമുഹമ്മദ്, കെ.കെ. രവി, സി.എം. സെയ്തലവി, ടി.വി. മാത്യു, കെ.എം. അഷറഫ്, എം.എം. മൊയ്തുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
പാലപ്പിള്ളി:ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ ഓഫീസിലേക്ക് എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തോട്ടം തൊഴിലാളികള്‍ക്ക് ബോണസ്സും എക്സ്ഗ്രേഷ്യയും അനുവദിക്കുക, ആസ്പത്രിയില്‍ ഡോക്ടറെ നിയമിക്കുക, തൊഴിലാളികളുടെ പാഡികള്‍ വാസയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി എ.എന്‍. രാജന് ഉദ്ഘാടനം ചെയ്തു. യു.എസ്. ശശി അധ്യക്ഷനായിരുന്നു. പി.ജി. മോഹനന്, കുരിക്കള്‍ കുഞ്ഞിമുഹമ്മദ്, കെ.കെ. രവി, സി.എം. സെയ്തലവി, ടി.വി. മാത്യു, കെ.എം. അഷറഫ്, എം.എം. മൊയ്തുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
വനിതാ വ്യവസായ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു
Posted on: 31 Jul 2010
വരന്തരപ്പിള്ളി:ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിപൂര്‍ത്തിയാക്കിയ കുടുംബശ്രീ വനിതാ വ്യവസായ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായി. സി.കെ. ഗോപാലന്, ടി.കെ. രാമകൃഷ്ണന്, ഹെന്‍ട്രി ജോര്‍ജ്ജ്, ഉഷ അരവിന്ദ്, എം.സി. രാധ, വി.ജി. ധര്മ്മരാജന് എന്നിവര്‍ പ്രസംഗിച്ചു.
സംരക്ഷണഭിത്തി കെട്ടിയില്ല; കുറുമാലിപ്പുഴയുടെ തീരമിടിഞ്ഞു
Posted on: 22 Jun 2012
നന്തിപുലം: സംരക്ഷണഭിത്തി കെട്ടാത്തതിനാല്‍ കുറുമാലിപ്പുഴയുടെ ആറ്റപ്പിള്ളി കടവില്‍ പുഴയോരമിടിഞ്ഞു. വ്യാപകമായി കരഭാഗം പുഴയെടുത്ത നിലയിലാണ്. ആറ്റപ്പിള്ളി കടവിലെ നിര്‍ദ്ദിഷ്ട പാലംപണിയുടെ കരാര്‍ പ്രകാരം 27 മീറ്റര്‍ ഭാഗം കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് നടപ്പായിട്ടില്ല. പാലത്തിന്റെ നിര്‍മ്മാണകാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചതോടെ പാലവും കല്‍ഭിത്തിയും പാതിവഴിയിലാണ്.
ആറ്റപ്പിള്ളി പാലത്തിനു സമീപമുള്ള കുണ്ടനി സതീര്‍ഥ്യന്റെ പറമ്പിലെ തെങ്ങുകളും മഹാഗണി മരവും കടപുഴകി വീണിട്ടുണ്ട്. പറമ്പിലെ മോട്ടോര്‍ഷെഡ് പുഴയിലേക്ക് വീഴുമെന്ന നിലയിലാണ്.
കഴിഞ്ഞ വര്‍ഷം ഇതിനടുത്തുള്ള കോടശ്ശേരി അനന്തരാമന്റെ 20 സെന്റ് സ്ഥലം പുഴയെടുത്തിരുന്നു. മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറ്റപ്പിള്ളി കടവില്‍ പുഴയോരമിടിയുന്നത് പതിവായിരിക്കുകയാണ്.
രണ്ടുവര്‍ഷത്തോളമായി ഇവിടെ ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യാതൊരു ജോലികളും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴ ശക്തി പ്രാപിച്ചതും ഭിത്തിയുടെ നിര്‍മ്മാണത്തിനായി പുഴയോരത്തുനിന്ന് മണ്ണെടുത്തതും പുഴ ഗതിമാറിയൊഴുകുന്നതിന് കാരണമായെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
വേലൂപ്പാടം ഊട്ടുതിരുനാള്
Posted on: 31 Jul 2010
വേലൂപ്പാടം: വിശുദ്ധ യൗസേഫിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ ഊട്ടുതിരുനാള് ആഗസ്ത് 15ന് ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് ഫാ. ജോണ്‍ കിടങ്ങന്‍ അധ്യക്ഷനും അസി. വികാരി ഫാ. ആന്‍േറാ ചിറയത്ത് വൈസ് ചെയര്‍മാനുമായി ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു.
കമ്പ്യൂട്ടര്‍ ബസ്സിന് സ്വീകരണം
Posted on: 27 Jul 2010
വരന്തരപ്പിള്ളി: പി.സി. ചാക്കോ എം.പി.യുടെ സഞ്ചരിക്കുന്ന കമ്പ്യൂട്ടര്‍ ബസ്സ് പള്ളിക്കുന്നിലെത്തി. യുവശക്തി പുരുഷ സ്വയംസഹായത്തിന്റെ നേതൃത്വത്തില്‍ ബസ്സിന് സ്വീകരണം നല്കി. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.എ. റെജി ഉദ്ഘാടനം ചെയ്തു. ഉഷ ജോസ് അധ്യക്ഷത വഹിച്ചു. ആന്റു തീതായ്, ഡേവിസ് തെക്കുംപുറം, സൈമണ്‍ പൂവ്വത്തൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വീണ്ടും പുലി; വലിയകുളത്ത് എരുമയെ പിടിച്ചു
Posted on: 27 Jul 2010
പാലപ്പിള്ളി: കെണിയൊരുക്കി പാലപ്പിള്ളിക്കാര് കാത്തിരിക്കുന്നതിനിടെ വീണ്ടും പുലിയിറങ്ങി. വലിയകുളം പൊട്ടേങ്ങല്‍ ലത്തീഫിന്റെ എരുമയെ പുലി ആക്രമിച്ചു. വലിയകുളം റബ്ബര്‍തോട്ടത്തിലെ നാലാം നമ്പര്‍ പാല്പ്പുരക്കു സമീപമുള്ള തോടിന്റെ കരയിലാണ് എരുമയെ ചത്തനിലയില്‍ കണ്ടത്. അടിവയറും അകിടും പുലി ഭക്ഷിച്ച നിലയിലാണ്.
പാലപ്പിള്ളി തോട്ടം മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ ആറളപ്പാടി, വലിയകുളം മേഖലയില്‍ ഏറെ നാളായി പുലിയുടെ അക്രമണം നടന്നിരുന്നു. തോട്ടങ്ങളില്‍ മേയുന്ന കന്നുകാലികള്‍ പുലിക്ക് ഭക്ഷണമായിരുന്നു.
തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ പുലിയുടെ ആക്രമണമുണ്ടായപ്പോള്‍ വനംവകുപ്പ് മലക്കപ്പാറയില്‍നിന്നു കൊണ്ടുവന്ന കൂട് ആറളപ്പാടിയില് സ്ഥാപിച്ചു. എന്നാല്‍ ജനവാസമുള്ള മേഖലയില്‍ കെണിവെച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ പുലിയുടെ ആക്രമണമുണ്ടായില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍പ്പെട്ട പുള്ളിമാനെ തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയപ്പോള്‍ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി വീണ്ടും പുലിയിറങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
ഫോറസ്റ്റര്‍ അവറാന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്ഥലത്ത് കണ്ട കാല്പാടുകള് പുലിയുടേതുതന്നെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
വാര്‍ധക്യകാല പെന്ഷന് അക്കൗണ്ട് തുടങ്ങണം
Posted on: 06 Jul 2010
വരന്തരപ്പിള്ളി:വരന്തരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ വാര്‍ധക്യകാല പെന്ഷന്ഗുണഭോക്താക്കള്ക്ക് തുടര്‍ന്ന് പെന്ഷന് ലഭിക്കുന്നതിന് പോസ്റ്റോഫീസ് അക്കൗണ്ട് തുടങ്ങുന്നതിലേക്ക് മൂന്ന് ഫോട്ടോയും അവസാനം കൈപ്പറ്റിയ പെന്ഷന് മണിയോഡറിന്റെ രസീതും റേഷന്‍ കാര്‍ഡ്, ഇലക്ഷന് കമ്മീഷന് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ഹാജരാകണം. രേഖകളുടെ പകര്‍പ്പുകളും വേണം. ജൂലായ് 7ന് രാവിലെ 11മണിക്ക് വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് എത്തേണ്ടത്.
വരന്തരപ്പിള്ളി:വരന്തരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ വാര്‍ധക്യകാല പെന്ഷന്ഗുണഭോക്താക്കള്ക്ക് തുടര്‍ന്ന് പെന്ഷന് ലഭിക്കുന്നതിന് പോസ്റ്റോഫീസ് അക്കൗണ്ട് തുടങ്ങുന്നതിലേക്ക് മൂന്ന് ഫോട്ടോയും അവസാനം കൈപ്പറ്റിയ പെന്ഷന് മണിയോഡറിന്റെ രസീതും റേഷന്‍ കാര്‍ഡ്, ഇലക്ഷന് കമ്മീഷന് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ഹാജരാകണം. രേഖകളുടെ പകര്‍പ്പുകളും വേണം. ജൂലായ് 7ന് രാവിലെ 11മണിക്ക് വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് എത്തേണ്ടത്.
പാലപ്പിള്ളി: പുലിയെപ്പിടിക്കാന്‍ വനംവകുപ്പ് കൂടുവെയ്ക്കുന്നു
Posted on: 06 Jul 2010
പാലപ്പിള്ളി:തോട്ടംമേഖലയില്‍ ഭീതിപരത്തിയ പുലിയെപ്പിടിക്കാന്‍ വനംവകുപ്പ് കൂടൊരുക്കുന്നു. ആറളപ്പാടി, വലിയകുളം പ്രദേശങ്ങളില്‍ തുടര്‍ച്ചയായി നാലാംദിവസവും പുലിയിറങ്ങി. ഹാരിസണ്‍ കമ്പനി തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്കു സമീപം ഞായറാഴ്ചയും പുലിയെ കണ്ടതിനെ തുടര്‍ന്നാണ് കൂടുവെയ്ക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച മലക്കപ്പാറയില്‍ നിന്നും കൂട്കൊണ്ടുവരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രി പത്തുമണിയോടടുത്ത്പാടികള്ക്ക്പിറകിലെ തോട്ടത്തില്‍ നിന്ന് പശുക്കളുടെ ബഹളം കേട്ട് നോക്കിയ തൊഴിലാളികളാണ് പുലിയെ കണ്ടത്.
ആറളപ്പാടി പൊട്ടേങ്ങല്‍ മുഹമ്മദ്കുട്ടി, ചക്കുങ്ങല്മുഹമ്മദാലി, കമ്പനി സെക്യൂരിറ്റി ജീവനക്കാരായ പാറമേല്‍ ഷിഹാബ്, കണക്കന്‍തൊടി നൗഷാദ് എന്നിവരാണ് തോട്ടത്തില്‍ ഓടിമറഞ്ഞ പുള്ളിപ്പുലിയെ കണ്ടത്. പുലിയും പുലിക്കുഞ്ഞുങ്ങളുമുള്ളതായി സംശയിക്കുന്നതായി ഇവര്‍ പറഞ്ഞു.
ജില്ലാ ഫോറസ്റ്റ് ഓഫീസറും റേഞ്ച് ഓഫീസറും കഴിഞ്ഞദിവസം പാലപ്പിള്ളി സന്ദര്‍ശിച്ചിരുന്നു. തോട്ടത്തില്‍ രാത്രികാലങ്ങളില്‍ മേഞ്ഞുനടക്കുന്ന പശുക്കളെ ലക്ഷ്യമിട്ടാണ് പുലിയെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപവാസികളുടെ ഉടമസ്ഥതയിലുള്ള പശുക്കള്‍ രാത്രിയും പകലും ധാരാളമായി തോട്ടത്തില്‍ മേയുന്നുണ്ട്. തോട്ടപ്പശുക്കള്‍ എന്നറിയപ്പെടുന്ന ഇവ റോഡിലും പാടികളുടെ പിറകിലുമായാണ് രാത്രിസമയത്ത് കിടക്കുന്നത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിനുള്ള പ്രധാനകാരണം ഈ തോട്ടപ്പശുക്കളാണെന്ന് വനംവകുപ്പ് അധികൃതരും പറയുന്നു.
കഴിഞ്ഞദിവസമുണ്ടായ പുലിയുടെ ആക്രമണത്തില്‍ ചക്കുങ്ങല്‍ മുഹമ്മദാലിയുടെ പശുവിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. പുലിയുടെ അക്രമം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ആറളപ്പാടിയിലും സമീപപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിനും പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തുന്നതിനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
പാലപ്പിള്ളി:തോട്ടംമേഖലയില്‍ ഭീതിപരത്തിയ പുലിയെപ്പിടിക്കാന്‍ വനംവകുപ്പ് കൂടൊരുക്കുന്നു. ആറളപ്പാടി, വലിയകുളം പ്രദേശങ്ങളില്‍ തുടര്‍ച്ചയായി നാലാംദിവസവും പുലിയിറങ്ങി. ഹാരിസണ്‍ കമ്പനി തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്കു സമീപം ഞായറാഴ്ചയും പുലിയെ കണ്ടതിനെ തുടര്‍ന്നാണ് കൂടുവെയ്ക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച മലക്കപ്പാറയില്‍ നിന്നും കൂട്കൊണ്ടുവരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രി പത്തുമണിയോടടുത്ത്പാടികള്ക്ക്പിറകിലെ തോട്ടത്തില്‍ നിന്ന് പശുക്കളുടെ ബഹളം കേട്ട് നോക്കിയ തൊഴിലാളികളാണ് പുലിയെ കണ്ടത്.
ആറളപ്പാടി പൊട്ടേങ്ങല്‍ മുഹമ്മദ്കുട്ടി, ചക്കുങ്ങല്മുഹമ്മദാലി, കമ്പനി സെക്യൂരിറ്റി ജീവനക്കാരായ പാറമേല്‍ ഷിഹാബ്, കണക്കന്‍തൊടി നൗഷാദ് എന്നിവരാണ് തോട്ടത്തില്‍ ഓടിമറഞ്ഞ പുള്ളിപ്പുലിയെ കണ്ടത്. പുലിയും പുലിക്കുഞ്ഞുങ്ങളുമുള്ളതായി സംശയിക്കുന്നതായി ഇവര്‍ പറഞ്ഞു.
ജില്ലാ ഫോറസ്റ്റ് ഓഫീസറും റേഞ്ച് ഓഫീസറും കഴിഞ്ഞദിവസം പാലപ്പിള്ളി സന്ദര്‍ശിച്ചിരുന്നു. തോട്ടത്തില്‍ രാത്രികാലങ്ങളില്‍ മേഞ്ഞുനടക്കുന്ന പശുക്കളെ ലക്ഷ്യമിട്ടാണ് പുലിയെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപവാസികളുടെ ഉടമസ്ഥതയിലുള്ള പശുക്കള്‍ രാത്രിയും പകലും ധാരാളമായി തോട്ടത്തില്‍ മേയുന്നുണ്ട്. തോട്ടപ്പശുക്കള്‍ എന്നറിയപ്പെടുന്ന ഇവ റോഡിലും പാടികളുടെ പിറകിലുമായാണ് രാത്രിസമയത്ത് കിടക്കുന്നത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിനുള്ള പ്രധാനകാരണം ഈ തോട്ടപ്പശുക്കളാണെന്ന് വനംവകുപ്പ് അധികൃതരും പറയുന്നു.
കഴിഞ്ഞദിവസമുണ്ടായ പുലിയുടെ ആക്രമണത്തില്‍ ചക്കുങ്ങല്‍ മുഹമ്മദാലിയുടെ പശുവിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. പുലിയുടെ അക്രമം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ആറളപ്പാടിയിലും സമീപപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിനും പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തുന്നതിനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ലോകകപ്പ് ആവേശം വരന്തരപ്പിള്ളിയിലും
വരന്തരപ്പിള്ളി യില്‍ ഫുട്ബോള്‍ ആരാധര്‍ ഉയര്‍ത്തിയ ഫ്ലക്സ് ബോര്‍ഡുകള്‍
ലോകം മുഴുവന്‍ ലോകകപ്പിന് ഒപ്പം സഞ്ചരിക്കുമ്പോള്‍ ഫ്ലക്സ് ബോടുകളും
ആര്‍പ്പു വിളികളുമായി വരന്തരപ്പിള്ളിയും ആവേശത്തില്‍ നെറുകയില്‍
വിവിധ ടീം ആരാധകര്‍ വരന്തരപ്പിള്ളിയില്‍ പലയിടത്തും ഇതിനകം ഫ്ലക്സ് ബോര്‍ഡുകള്‍ ഒര്കുക്കി കഴിഞ്ഞു
ബ്രസീല്‍ അര്‍ജന്റീന ടീമുകള്ക്ല് കൂടുതല്‍ ആധിപത്യം ഉള്ള വരന്തരപ്പിള്ളി മേഖലയില്‍ ഈ പ്രമുഖ ടീമുകള്‍
പുറത്തായിട്ടും ലോകകപ്പിനോടുള്ള ആവേശം തീരുന്നില്ല ...
ലോകം മുഴുവന്‍ ലോകകപ്പിന് ഒപ്പം സഞ്ചരിക്കുമ്പോള്‍ ഫ്ലക്സ് ബോടുകളും
ആര്‍പ്പു വിളികളുമായി വരന്തരപ്പിള്ളിയും ആവേശത്തില്‍ നെറുകയില്‍
വിവിധ ടീം ആരാധകര്‍ വരന്തരപ്പിള്ളിയില്‍ പലയിടത്തും ഇതിനകം ഫ്ലക്സ് ബോര്‍ഡുകള്‍ ഒര്കുക്കി കഴിഞ്ഞു
ബ്രസീല്‍ അര്‍ജന്റീന ടീമുകള്ക്ല് കൂടുതല്‍ ആധിപത്യം ഉള്ള വരന്തരപ്പിള്ളി മേഖലയില്‍ ഈ പ്രമുഖ ടീമുകള്‍
പുറത്തായിട്ടും ലോകകപ്പിനോടുള്ള ആവേശം തീരുന്നില്ല ...
പാലപ്പിള്ളി പുലിപ്പേടിയില്‍
Posted on: 03 Jul 2010
പാലപ്പിള്ളി:വനമേഖലയിലെ വലിയകുളം, ആറളപ്പാടി ഭാഗങ്ങളില്‍ വീണ്ടും പുലിയിറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലായി. വ്യാഴാഴ്ച രാത്രി ആറളപ്പാടി മൂച്ചിക്കല്‍ ഷിഹാബ്, കുറിയേടത്ത് കുഞ്ഞാപ്പു എന്നിവരാണ് കാട്ടില്‍ നിന്നിറങ്ങിവന്ന പുള്ളിപ്പുലിയെ കണ്ടത്. രാത്രി പത്തുമണിയോടടുത്ത് ആറളപ്പാടിയിലെ ഹാരിസണ്‍ മലയാളം കമ്പനി തൊഴിലാളികളുടെ പാഡികള്‍ക്കു സമീപത്താണ് പുലിയെ കണ്ടത്.
ഏറെ നേരം പുലി അവിടെ ഒരു മരത്തില്‍ ഇരിപ്പു തുടര്‍ന്നു. പിന്നീട് മരത്തില്‍ നിന്നു ചാടി കാട്ടിലേക്കു കടന്നു. പാലപ്പിള്ളിയും സമീപ പ്രദേശങ്ങളും നിരീക്ഷണത്തിലാണെന്നും കൂടുതല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഒരു മാസത്തിനിടെ മൂന്നു തവണ പുലി നാട്ടിലിറങ്ങി അക്രമമുണ്ടാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ആറളപ്പാടി വരടായി ഹംസയുടെ പശുകിടാവിനെ പുലികൊന്നുതിന്നു. കൂടാതെ പീരാരി റഹ്മാന്റെ പശുവിനെ പുലിപിടിച്ചതും കഴിഞ്ഞമാസമാണ്.
കാട്ടിലും തോട്ടങ്ങളിലുമായി അലഞ്ഞുതിരിയുന്ന കന്നുകാലികളാണ് വന്യമൃഗങ്ങളെ പുറത്തേക്കാകര്ഷിക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. സ്ത്രീകളുള്‍പ്പെടെ തോട്ടങ്ങളില്‍ പണിക്കുപോകുന്ന തൊഴിലാളികളെയാണ് പുലി ഏറെ ആശങ്കയിലാക്കുന്നത്. വന്യജീവി സങ്കേതമായ പാലപ്പിള്ളിയില്‍ വനംമേഖല കമ്പിവലയിട്ട് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പോലീസും വനംവകുപ്പും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് പാലപ്പിള്ളി റബ്ബര്‍ എസ്റ്റേറ്റ് ലേബര്‍ കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.
പാലപ്പിള്ളി:വനമേഖലയിലെ വലിയകുളം, ആറളപ്പാടി ഭാഗങ്ങളില്‍ വീണ്ടും പുലിയിറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലായി. വ്യാഴാഴ്ച രാത്രി ആറളപ്പാടി മൂച്ചിക്കല്‍ ഷിഹാബ്, കുറിയേടത്ത് കുഞ്ഞാപ്പു എന്നിവരാണ് കാട്ടില്‍ നിന്നിറങ്ങിവന്ന പുള്ളിപ്പുലിയെ കണ്ടത്. രാത്രി പത്തുമണിയോടടുത്ത് ആറളപ്പാടിയിലെ ഹാരിസണ്‍ മലയാളം കമ്പനി തൊഴിലാളികളുടെ പാഡികള്‍ക്കു സമീപത്താണ് പുലിയെ കണ്ടത്.
ഏറെ നേരം പുലി അവിടെ ഒരു മരത്തില്‍ ഇരിപ്പു തുടര്‍ന്നു. പിന്നീട് മരത്തില്‍ നിന്നു ചാടി കാട്ടിലേക്കു കടന്നു. പാലപ്പിള്ളിയും സമീപ പ്രദേശങ്ങളും നിരീക്ഷണത്തിലാണെന്നും കൂടുതല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഒരു മാസത്തിനിടെ മൂന്നു തവണ പുലി നാട്ടിലിറങ്ങി അക്രമമുണ്ടാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ആറളപ്പാടി വരടായി ഹംസയുടെ പശുകിടാവിനെ പുലികൊന്നുതിന്നു. കൂടാതെ പീരാരി റഹ്മാന്റെ പശുവിനെ പുലിപിടിച്ചതും കഴിഞ്ഞമാസമാണ്.
കാട്ടിലും തോട്ടങ്ങളിലുമായി അലഞ്ഞുതിരിയുന്ന കന്നുകാലികളാണ് വന്യമൃഗങ്ങളെ പുറത്തേക്കാകര്ഷിക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. സ്ത്രീകളുള്‍പ്പെടെ തോട്ടങ്ങളില്‍ പണിക്കുപോകുന്ന തൊഴിലാളികളെയാണ് പുലി ഏറെ ആശങ്കയിലാക്കുന്നത്. വന്യജീവി സങ്കേതമായ പാലപ്പിള്ളിയില്‍ വനംമേഖല കമ്പിവലയിട്ട് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പോലീസും വനംവകുപ്പും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് പാലപ്പിള്ളി റബ്ബര്‍ എസ്റ്റേറ്റ് ലേബര്‍ കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.
പുതുക്കാട്ടും വരന്തരപ്പിള്ളിയിലും പടരുന്നത് ചിക്കുന്‍ഗുനിയ അല്ലെന്ന് ആരോഗ്യവകുപ്പ്
Posted on: 10 Jun 2010
പുതുക്കാട്: കരയാമ്പാടം, പള്ളിക്കുന്ന്, സൂര്യഗ്രാമം, നന്തിപുലം, വെള്ളാരംപാടം, മാട്ടുമല എന്നിവിടങ്ങളില്‍ പടരുന്നത് ചിക്കുന്‍ഗുനിയ അല്ലെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.
പുതുക്കാട് പഞ്ചായത്തില്‍ പുതിയതായി റിപ്പോര്‍ട്ടുചെയ്ത 8 കേസുകളും വരന്തരപ്പിള്ളിയിലെ 15 കേസുകളും വൈറല്‍ ഫീവറാണെന്ന് വകുപ്പധികൃതര്‍ ചൂണ്ടിക്കാട്ടി.
മഴക്കാലം ആരംഭിച്ചതോടെ പടരുന്ന വൈറല്‍ ഫീവറിന് അനുബന്ധമായി കാണുന്ന പേശിവേദനയും സന്ധിവേദനയും സ്വാഭാവികമാണെന്നും അധികൃതര്‍ പറയുന്നു.
വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളില്‍ തുടര്‍ച്ചയായി പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പിന്റെ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സ്ക്വാഡ്വര്ക്കും ബോധവത്കരണ പരിപാടികളും കൊതുകുനശീകരണവും ബുധനാഴ്ചയും തുടര്‍ന്നു.
ചിക്കുന്‍ഗുനിയ ഇല്ല എന്നുറപ്പുവരുത്താന്‍ സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മഴ ശക്തമാകുന്നതോടെ കൊതുകിന്റെ പെരുപ്പവും കുറയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
കഴിഞ്ഞദിവസം വരന്തരപ്പിള്ളിയില്‍നിന്ന് ശേഖരിച്ചിരുന്ന രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ ചിക്കുന്‍ഗുനിയ കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
മുപ്ലിയം പ്രാഥമികാരോഗ്യകന്ദ്രേത്തിനു കീഴില്‍ വരുന്ന മുത്തുമലയില്‍ ആരോഗ്യവകുപ്പ് വ്യാഴാഴ്ച പനി ക്ലിനിക്ക് സംഘടിപ്പിക്കുന്നുണ്ട്.
ബുധനാഴ്ച ജില്ലാ ആരോഗ്യവകുപ്പ് ബയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ തോട്ടം മേഖലയില്‍ അടിയന്തര യോഗവും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തി. ഇഞ്ചക്കുണ്ട്, പാലപ്പിള്ളി, കുണ്ടായി, ചൊക്കനം, എച്ചിപ്പാറ എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടന്നു. വ്യാഴാഴ്ച കാരയാമ്പാടത്തും അമ്മുകുളത്തും മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പുതുക്കാട് പഞ്ചായത്തില്‍ പുതിയതായി റിപ്പോര്‍ട്ടുചെയ്ത 8 കേസുകളും വരന്തരപ്പിള്ളിയിലെ 15 കേസുകളും വൈറല്‍ ഫീവറാണെന്ന് വകുപ്പധികൃതര്‍ ചൂണ്ടിക്കാട്ടി.
മഴക്കാലം ആരംഭിച്ചതോടെ പടരുന്ന വൈറല്‍ ഫീവറിന് അനുബന്ധമായി കാണുന്ന പേശിവേദനയും സന്ധിവേദനയും സ്വാഭാവികമാണെന്നും അധികൃതര്‍ പറയുന്നു.
വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളില്‍ തുടര്‍ച്ചയായി പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പിന്റെ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സ്ക്വാഡ്വര്ക്കും ബോധവത്കരണ പരിപാടികളും കൊതുകുനശീകരണവും ബുധനാഴ്ചയും തുടര്‍ന്നു.
ചിക്കുന്‍ഗുനിയ ഇല്ല എന്നുറപ്പുവരുത്താന്‍ സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മഴ ശക്തമാകുന്നതോടെ കൊതുകിന്റെ പെരുപ്പവും കുറയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
കഴിഞ്ഞദിവസം വരന്തരപ്പിള്ളിയില്‍നിന്ന് ശേഖരിച്ചിരുന്ന രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ ചിക്കുന്‍ഗുനിയ കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
മുപ്ലിയം പ്രാഥമികാരോഗ്യകന്ദ്രേത്തിനു കീഴില്‍ വരുന്ന മുത്തുമലയില്‍ ആരോഗ്യവകുപ്പ് വ്യാഴാഴ്ച പനി ക്ലിനിക്ക് സംഘടിപ്പിക്കുന്നുണ്ട്.
ബുധനാഴ്ച ജില്ലാ ആരോഗ്യവകുപ്പ് ബയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ തോട്ടം മേഖലയില്‍ അടിയന്തര യോഗവും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തി. ഇഞ്ചക്കുണ്ട്, പാലപ്പിള്ളി, കുണ്ടായി, ചൊക്കനം, എച്ചിപ്പാറ എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടന്നു. വ്യാഴാഴ്ച കാരയാമ്പാടത്തും അമ്മുകുളത്തും മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പള്ളിക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്പദ്ധതിയെ അവഗണിക്കുന്നു
വരന്തരപ്പിള്ളി: പള്ളിക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയെ എംഎല്‍എ അവഗണിക്കുന്നതായി നാട്ടുകാര്‍. പ്രദേശത്തെ 466 ഏക്കര്‍ കൃഷിക്ക് ജലസേചനത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കാനും ഉതകുന്ന പദ്ധതിയുടെ 80% പണി പൂര്‍ത്തിയായെങ്കിലും എംഎല്‍എ പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ അനുവദിച്ച 30,10,000 രൂപ കൊണ്ടാണ് പണി ഇത്രയും പൂര്‍ത്തിയാക്കിയത്. എംഎല്‍എ ഫണ്ടില്‍നിന്നു തുക അനുവദിച്ചാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പരിസ്ഥിതിദിനാചരണം
Posted on: 07 Jun 2010
വരന്തരപ്പിള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവത്കരണപരിപാടി വേള്‍ഡ്വൈഡ് ഫണ്ട് ഫോര്‍ നേച്ച്വര്‍ ഇന്ത്യ തൃശ്ശൂര്‍ റീജണിന്റെയും മര്മ്മരം ചിമ്മിനി നേച്ച്വര്‍ ലവേഴ്സിന്റെയും സഹകരണത്തോടെ സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ചാക്കോ ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷെര്‍ളി ജോണ്‍ സ്വാഗതവും കണ്‍വീനര്‍ ബാബു ജോസ് തട്ടില്‍ നന്ദിയും പറഞ്ഞു. 'മര്മ്മരം' അഡൈ്വസര്‍ മര്ഫിന് ടി. ഫ്രാന്‍സിസ് സംസാരിച്ചു. ബോധവത്കരണ റാലി പി.ടി.എ. പ്രസിഡന്റ് ടി.ജെ. ജയറാം ഫ്ളാഗ് ഓഫ് ചെയ്തു. 'ഒരു വിദ്യാര്‍ത്ഥിക്ക് ഒരു മരം' എന്ന പദ്ധതിയുടെ വൃക്ഷത്തൈ വിതരണ പരിപാടി ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടില്‍ നിര്‍വ്വഹിച്ചു. മോഹനന് കിഴക്കുമ്പുറത്തിന്റെ 'പരിസ്ഥിതിയെ അറിയുക' എന്ന ഫോട്ടോ പ്രദര്‍ശനവും ഡബ്ല്യു.ഡബ്ല്യു.എഫ്.ന്റെ കോര്‍ഡിനേറ്റര്‍ ജെയിന് തേറാട്ടില്‍ 'സേവ് ടൈഗര്‍' എന്ന വിഷയത്തില്‍ സെമിനാറും നടത്തി.
വരന്തരപ്പിള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവത്കരണപരിപാടി വേള്‍ഡ്വൈഡ് ഫണ്ട് ഫോര്‍ നേച്ച്വര്‍ ഇന്ത്യ തൃശ്ശൂര്‍ റീജണിന്റെയും മര്മ്മരം ചിമ്മിനി നേച്ച്വര്‍ ലവേഴ്സിന്റെയും സഹകരണത്തോടെ സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ചാക്കോ ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷെര്‍ളി ജോണ്‍ സ്വാഗതവും കണ്‍വീനര്‍ ബാബു ജോസ് തട്ടില്‍ നന്ദിയും പറഞ്ഞു. 'മര്മ്മരം' അഡൈ്വസര്‍ മര്ഫിന് ടി. ഫ്രാന്‍സിസ് സംസാരിച്ചു. ബോധവത്കരണ റാലി പി.ടി.എ. പ്രസിഡന്റ് ടി.ജെ. ജയറാം ഫ്ളാഗ് ഓഫ് ചെയ്തു. 'ഒരു വിദ്യാര്‍ത്ഥിക്ക് ഒരു മരം' എന്ന പദ്ധതിയുടെ വൃക്ഷത്തൈ വിതരണ പരിപാടി ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടില്‍ നിര്‍വ്വഹിച്ചു. മോഹനന് കിഴക്കുമ്പുറത്തിന്റെ 'പരിസ്ഥിതിയെ അറിയുക' എന്ന ഫോട്ടോ പ്രദര്‍ശനവും ഡബ്ല്യു.ഡബ്ല്യു.എഫ്.ന്റെ കോര്‍ഡിനേറ്റര്‍ ജെയിന് തേറാട്ടില്‍ 'സേവ് ടൈഗര്‍' എന്ന വിഷയത്തില്‍ സെമിനാറും നടത്തി.
പ്രതിഷ്ഠാദിന ഉത്സവം
Posted on: 08 Jun 2010
നന്തിപുലം:തൃക്കയില്‍ ബലരാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ജൂണ്‍ 14 ന് നടത്തും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രശ്നപരിഹാരക്രിയകള്‍ ജൂണ്‍ 9 ന് ആരംഭിക്കും. പരിഹാരക്രിയകള്‍ക്കും ഉപദേവ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്കും കൈമുക്ക് ശ്രീധരന് നമ്പൂതിരി, അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.
ചിക്കുന്‍ഗുനിയ; വരന്തരപ്പിള്ളിയില്‍ നിയന്ത്രണവിധേയമെന്ന് ആരോഗ്യ വകുപ്പ്
Posted on: 08 Jun 2010
വരന്തരപ്പിള്ളി: പഞ്ചായത്തില്‍ ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര മെഡിക്കല്‍ ക്യാമ്പ് നടത്തി. ആരോഗ്യവകുപ്പിന്റെ പ്രത്യേക ദൗത്യ സംഘം പള്ളിക്കുന്ന്- കരയാമ്പാടം മേഖലയില്‍ പരിശോധനയും സ്ക്വാഡ്വര്ക്കും നടത്തി.
പ്രദേശത്ത് പനിബാധിച്ച 24 പേരില്‍ 13 പേര്‍ക്ക് ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ കണ്ടുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ലാബ് പരിശോധനയ്ക്കുശേഷം മാത്രമേ ചിക്കുന്‍ഗുനിയ സ്ഥിരീകരിക്കാനാകൂ. ഇതിന് രണ്ടാഴ്ചയോളം സമയം വേണ്ടിവരും.
ചിക്കുന്‍ഗുനിയ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ഇവിടെ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരും ഇരുനൂറ് ആശാ പ്രവര്‍ത്തകരും 28 ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കല്‍ ക്യാമ്പിനും സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. പ്രദേശത്തെ എല്ലാ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സ്ക്വാഡുകളായി എത്തിയിട്ടുണ്ട്.
പ്രദേശത്ത് കൊതുകു നശീകരണത്തിനായി വ്യാപകമായി ഫോഗിങ്ങും കിണര്‍ ശുദ്ധീകരണവും കൊതുകുവല വിതരണവും നടത്തിയിരുന്നു. കൊടകര നിയോജക മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരായ ഡോ. രാജീവ്, ഡോ.ഗീത, ഡോ. കിരണ്‍, ഡോ. പ്രീതി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
രോഗലക്ഷണം കണ്ടെത്തിയവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡെപ്യൂട്ടി ഡി.എം.ഒ. അലോഷ്യസ് അറിയിച്ചു. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസി ജോയ്, വരന്തരപ്പിള്ളി പഞ്ചായത്ത്പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.