[email protected]
സാമൂഹ്യ-സാംസ്കാരിക ചരിത്രം
ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്ന ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി തെളിവുകളുണ്ട്. ഭാരതത്തില്‍ ബുദ്ധമതം പ്രചാരത്തില്‍ വരുന്നതിനുമുമ്പേ ശൈവമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു ഇന്ന് പിടയ്ക്കാപ്പറമ്പ്, വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശങ്ങള്‍. ബുദ്ധമതത്തിന്റെ ആഗമനത്തോടെ ശൈവമതം തകരുകയും അക്കാലത്ത് നിലവിലിരുന്ന ശിവക്ഷേത്രങ്ങള്‍ അന്യാധീനപ്പെടുകയും ചെയ്തുവെങ്കിലും ശൈവമതത്തിന്റെ ഓര്‍മ്മ ഒരിയ്ക്കലും മായാതെ നിലനിന്നിരുന്നു
ശൈവമതത്തിന്റെ ശേഷിപ്പുകള്‍ പലതും ഇന്നും ഇവിടെങ്ങളില്‍ കാണപെടുന്നു വരന്തരപ്പിള്ളിയുടെ കിഴക്ക് ഭാഗത്ത് സ്ഥിചെയ്യുന്ന മുനിയാട്ടു കുന്നു എന്ന പ്രദേശത് ആയിരത്തിലേറെ വര്‍ഷം പഴക്കം കണക്കാക്കുന്ന മുനിയറകള്‍
[ മുനികള് താമസിക്കുന്നതിനും തപസ് ചെയ്യുന്നതിനുമായി നിര്‍മ്മിക്കുന്ന അറകള്‍ ] കൂറ്റന്‍ പാറകള്‍ ചേര്‍ത്ത് വെച്ച് നിര്‍മ്മിക്കാ പെട്ടിട്ടുള്ള പുരാതനമായ മുനിയറകള്‍ സംരക്ഷിക പെടാതെ നാശത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു
ഇന്ന് കുറുമാലിപ്പുഴ എന്നറിയപ്പെടുന്ന നദി ശിവന്റെ വാഹനത്തെ ഓര്‍മ്മിപ്പിക്കുന്ന നന്ദിയാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാര്‍ കുറുമാലിയില്‍ പാലം പണിതപ്പോള്‍ കുറുമാലി റിവര്‍ എന്ന് നാമകരണം ചെയ്യുകയുണ്ടായി. നന്ദിയാര്‍ എന്ന പേരിന് ബലം നല്കുന്ന നന്ദിപുലം, നന്ദിക്കര, നന്ദി എന്നീ പ്രദേശങ്ങള്‍ ഈ നദിയുടെ തീരങ്ങളിലാണ്. അതുപോലെ 400 വര്‍ഷങ്ങള്‍ക്ക് മുമ്പും തൃശ്ശൂര്‍ പൊങ്ങണം കേന്ദ്രമായി ചന്ദ്രോത്സവം നടന്ന കാലഘട്ടത്തില്‍ (ഉണ്ണുനീലി സന്ദേശത്തിന്റെയും കാലത്ത്) നന്തിപുലത്ത് ഇട്ടി എന്നു പേരുള്ള പ്രസിദ്ധയായ ഒരു നര്‍ത്തകി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വനാന്തരത്തിലുള്ള പ്രദേശം ആയതുകൊണ്ട് വനാന്തരപ്പിള്ളി എന്നു വിളിക്കപ്പെട്ട നാടാണ് പില്ക്കാലത്ത് ശബ്ദഭേദം വന്ന് വരന്തരപ്പിള്ളി ആയതെന്ന് സ്ഥലനാമഐതിഹ്യം.
മൂന്ന് നാട്ടുരാജാക്കന്മാരുടെ സേനകളുടെ മൂന്ന് പാളയങ്ങള്‍ ഉണ്ടായിരുന്ന പ്രദേശത്തിന് മൂപ്പാളയം എന്ന പേര് കൈവരുകയും കാലക്രമേണ മുപ്ളിയം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ക്ഷേത്രനിര്‍മ്മാണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി കല്ലുവെട്ടിയ കുഴിയാണ് കല്ക്കുഴി എന്നറിയപ്പെടുന്നത്. ബ്രാഹ്മണര്‍ ഓത്ത് നടത്തുന്നതിന് തിരഞ്ഞെടുത്ത സ്ഥലമാണ് ഓത്തനാട് എന്ന് അറിയപ്പെടുന്നത്. ഓത്തിന് ദര്‍ഭ പറിക്കുവാന്‍ പോയ പ്രദേശം ദര്ഭപ്പാടം എന്ന പേരിലും അറിയപ്പെടുന്നു. വേലൂപ്പാടം കിണര്പരിസരത്തുള്ള പുരാതനമായ വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് വേലുപ്പാടം എന്ന സ്ഥലനാമമുണ്ടായത്. പള്ളിയുള്ള കുന്ന് പള്ളിക്കുന്ന് ആയി. അളഗപ്പനഗര്‍, പുതുക്കാട് പഞ്ചായത്തുകള്‍ കൂടി ചേര്‍ന്നതായിരുന്നു, മുന്‍കാലത്ത് വരന്തരപ്പിള്ളി പഞ്ചായത്ത്. 1938-ല്‍ ഈ പഞ്ചായത്ത് നിലവില്‍ വന്നുവെന്ന് അനുമാനിക്കപ്പെടുന്നു. അക്കാലത്ത് പട്ടയമുള്ളവര്ക്കേ പഞ്ചായത്തില്‍ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. ജന്മിമാര്‍ക്കും കരപ്രമാണിമാര്‍ക്കും മാത്രമേ അതുകൊണ്ട് ഭരണസ്ഥാനങ്ങളില്‍ എത്തിപ്പെടുവാന്‍ കഴിഞ്ഞിരുന്നുള്ളു. ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ് രാമചന്ദ്ര അയ്യര്‍ ആയിരുന്നു. ഇദ്ദേഹം കൊച്ചി അസംബ്ളിയില്‍ എം.എല്‍.സി ആയിരുന്നു. അക്കാലത്ത് വില്ലേജുജഡ്ജിമാര് ഉണ്ടായിരുന്നു. തൊറവ്, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി എന്നീ മൂന്നു വില്ലേജുകള്ക്കുകൂടി ഏഴ് ജഡ്ജിമാര്‍ അടങ്ങുന്ന ഒരു പാനല്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് 50 രൂപ വരെ പരിധിയുള്ള സിവില്‍കേസുകള്‍ തീര്‍ക്കുവാന്‍ അധികാരം ഉണ്ടായിരുന്നു. ആദ്യകാലത്ത് മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തോട്ടത്തില്‍ പണിയെടുക്കുന്നതിന് കങ്കാണിമാര്‍ വഴിയാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. യഥാര്‍ത്ഥത്തില്‍ ഒരു അടിമ-ഉടമ വ്യവസ്ഥിതിയാണ് നിലനിന്നിരുന്നത്. തൊഴിലാളികള്‍ക്ക് വേതനം നേരിട്ടല്ലാ നല്‍കിയിരുന്നത്. മാസത്തില്‍ മൂന്നു പ്രാവശ്യമായിട്ടാണ് കങ്കാണിമാര്‍ ഉടമയില്‍ നിന്ന് പണം വാങ്ങി തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. വേതനക്കുറവ് എന്നതിലുപരി കങ്കാണിമാരില്‍ നിന്നും തൊഴിലാളിമാര്ക്ക് ഏല്‍ക്കേണ്ടി വന്ന പീഡനം വിവരണാതീതമാണ്. ആറ് മുറികളുള്ള പാടി എന്ന് പറയുന്ന ഷെഡ്ഡുകളില്‍ 140 ആളുകളെ വരെ ഒരേ സമയം കുത്തിനിറച്ച് താമസിപ്പിച്ചിരുന്നത് തൊഴിലാളികള്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളില്‍ ഒന്നുമാത്രം. 1949-ലാണ് ഇവിടെ ആദ്യമായി ട്രേഡുയൂണിയന്‍ നിലവില്‍ വന്നത്. തോട്ടം മേഖലയിലെ അവകാശപോരാട്ടങ്ങളുടെ ഭാഗമായി നടന്ന സമരങ്ങള്‍ നീണ്ടുനിന്നതിനേ തുടര്‍ന്ന് പട്ടിണികൊണ്ട് പൊറുതിമുട്ടിയ തൊഴിലാളികളുടെ ദയനീയാവസ്ഥയില്‍ അലിവു തോന്നി സ്വന്തം കൃഷിയിടത്തിലെ കൊള്ളിക്കിഴങ്ങ്(മരച്ചീനി) സംഭരിച്ച് തൊഴിലാളികളുടെ പാടികളില്‍ എത്തിച്ചുകൊടുത്ത കുഞ്ഞാലന്‍ ഹാജിയെ കര്ഷകപ്രക്ഷോഭചരിത്രത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ല. പഞ്ചായത്തിലെ വൈദ്യുതി ലഭിക്കുന്നത് 1950-52 കാലഘട്ടത്തിലാണ്. അക്കാലത്ത് ജനങ്ങള്‍ വാര്‍ത്തകള്‍ അറിയുന്നതിനും മറ്റും പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ചിരുന്ന പബ്ളിക്റേഡിയോയെ ആശ്രയിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് അവര്‍ണ്ണര്‍ക്ക് സംസ്കൃതം തീരെ നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ കുണ്ടനി ഗോവിന്ദന് എന്ന വ്യക്തി തന്റെ വീട്ടില്‍ ജാതിമതവ്യത്യാസമില്ലാതെ എല്ലാവര്ക്കും വിദ്യാഭ്യാസം നല്‍കിയിരുന്നു. സവര്‍ണ്ണനും അവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. അക്കാലത്ത് അയിത്തം നിലവിലുണ്ടായിരുന്നു. അതില്‍ വിശേഷപ്പെട്ട ഒരു ആചാരം സവര്‍ണ്ണരുടെ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട പുലയസമുദായക്കാര്‍ മരിച്ച ആളുകളുടെ കുടുംബത്തിനുവേണ്ടി നെഞ്ചത്തടിച്ച് കരയുക എന്ന ഒരു മുറ നിലവിലുണ്ടായിരുന്നു. ഇതിന് പുലമുറ എന്നാണ് പറഞ്ഞുവന്നിരുന്നത്. താഴ്ന്ന പിന്നാക്കവിഭാഗക്കാര്‍ക്ക് സവര്‍ണ്ണരുടെ വാസസ്ഥലങ്ങളിലൂടെ നടന്നുപോകുവാനോ കുട ചൂടുവാനോ ഉള്ള സ്വാതന്ത്യ്രം പോലുമില്ലായിരുന്നു.
1953 ജൂലായ് 15-നാണ് മുപ്ളിയം, വരന്തരപ്പിള്ളി, നന്തിപുലം എന്നീ പ്രദേശങ്ങള്‍ വില്ലേജുകള്‍ മാത്രം കൂട്ടി ചേര്‍ത്ത് വരന്തരപ്പിള്ളി പഞ്ചായത്ത് നിലവില്‍ വന്നത് .
വരന്തരപ്പിള്ളിയുടെ ഇന്ന് കാണുന്ന രാഷ്ട്രീയചരിത്രം തുടക്കം കുറിക്കുന്നത് 1948 മുതല്‍ 1960 വരെയുള്ള കാലമാണ്.
1902-ല്‍ സ്ഥാപിതമായ പാലപ്പിള്ളിമേഖലയിലെ റബ്ബര്‍ എസ്റേറ്റ് കാലങ്ങളായി തുടര്‍ന്ന് വന്ന തോട്ടം തൊഴിലാളികളുടെ നേര്‍ക്കുള്ള പീഡനങ്ങല്കെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ യുണിയനുകള്‍ രൂപികരിച്ചു പ്രതികരിക്കാന്‍ തുടങ്ങുമ്പോളാണ് ഇവിടെ ശക്തമായ രാഷ്ട്രിയ ചരിത്രം ഉടലെടുക്കുന്നത് 1948 -- 1949 കാലഘട്ട ങ്ങളില്‍ ആണ് .
ദേശിയ തലത്തില്‍ രൂപ പെട്ടുകൊണ്ടിരുന്ന ഇടതു പക്ഷത്ത ആശയങ്ങള്‍ക്ക് ഈ പ്രദേശത് വേരോട്ടം തുടങ്ങിയ കാലവും .
കിഴക്ക് ഭാഗത്ത് സ്ഥിചെയ്യുന്ന പലപ്പിള്ളി , എച്ചിപ്പാറ , കുണ്ടായി , ചൊക്കന തുടങ്ങിയ പ്രദേശങ്ങളില്‍
ബ്രിട്ടീഷ് സര്‍ക്കാര്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു ഈ മേഖലകളില്‍ ഇപ്പോളും സഞ്ചാര യോഗ്യമായ പാലങ്ങളും , ആട്ടു പാലങ്ങളും നിലനിക്കുന്നു .പിള്ളതോട് പഴയ പാലം , ചീനിക്കുന്നു , പലപ്പിള്ളി , കാരികുളം , കുണ്ടായി , ചൊക്കന തുടങ്ങിയ പ്രദേശങ്ങളിലെ ആട്ടുപാലങ്ങള്‍ ഇപോളും ബ്രിട്ടീഷ് ഭരണത്തിന്റെ ജീവനുള്ള ഓര്‍മകളായി നിലനിക്കുന്നു .
കിഴക്കുഭാഗത്ത് പശ്ചിമഘട്ടമലനിരകളില് നിന്നും ഉത്ഭവിച്ച് കുറുമാലി പുഴയിലൂടെ സമൃദ്ധമായി ഒഴുകിയിരുന്ന വെള്ളത്തെ
വരന്തരപ്പിള്ളി , മറ്റത്തൂര്‍ , പുതുക്കാട് പഞ്ചായത്ത് കളിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പഞ്ചവത്സര പദ്ദധിയുടെ ഭാഗമായി 1975 പണി തുടങ്ങിയ ചിമ്മിനി ഡാം കേരളത്തിലെ വിനോദസഞ്ചാര മേഖലയായി മാറി കഴിഞ്ഞു . പശ്ചിമഘട്ടമലനിരകളാല്‍ ചുറ്റപെട്ടു കിടക്കുന്ന വനങ്ങള്‍ കേരളത്തിലെ പ്രധാന വന്യജീവി സംരക്ഷണ മേഖല കൂടി ആണ് . ആന , പുലി , കടുവകള്‍ , മാന്‍ , പന്നി , മൂന്ന് ഇനത്തില്‍ പെട്ട കുരങ്ങുകള്‍ 27 ഇല് പരം ഇനം പൂമ്പാറ്റകള്‍ , അപൂര്‍വയിനം മരങ്ങളും ഔഷദ സസ്യങ്ങളും , ഇവിടെ സമൃതമായി കണ്ടു വരുന്നു . 2008 കേരള സര്‍ക്കാര്‍ ഈ വന്ന്യജീവി സങ്കേതത്തെ ഇക്കോ ടൂറിസം പദധിയില് ഉള്‍പെടുത്തി വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ കാഴ്ചകളും സൌകര്യങ്ങളും സൃഷ്ട്ടിച്ചു വിനോദത്തിനു പുറമേ വിജ്ഞാന പരമായ ഗെവേഷണങ്ങള്ക്കും പഠനങ്ങള്‍ക്കും ഇന്ത്യ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഈ മേഖലയെ ഉപയോഗിക്കുന്നു
വിവരശേഖരണം
സത്താർ വരന്തരപ്പിള്ളി
തവര കാട്ടിലെ രാഷ്ട്രിയ സംഘട്ടനം 1958
1958 വരെ കോണ്‍ഗ്രസിന്റെ അതീനതയില്‍ ഒതുങ്ങി നിന്നിരുന്ന രാഷ്ട്രിയ ചരിത്രം ആയിരുന്നു
കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞിരുന്നു എങ്കിലും ഇടതു പക്ഷ പ്രവര്‍ത്തകര്‍ക്ക്
ഭയരഹിതമായി രാഷ്ട്രിയ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല നിലനിന്നിരുന്നത്
കോണ്‍ഗ്രസിന്റെ രാഷ്ട്രിയ തീരുമാനങ്ങള്‍ രൂപപെട്ടിരുന്നത് മഠത്തില്‍ സ്വോമി എന്നാ മഠത്തില്‍ വെങ്കിട്ട സ്വോമി എന്നാ ആളുടെ
നേതൃത്തത്തില്‍ ആയിരുന്നു നിയമവും നിയമ പാലകാരും കോണ്‍ഗ്രസിന്റെയും സ്വോമിയുടെ നിര്ദേശങ്ങല്ക് അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നു
അങ്ങിങ്ങായി അല്‍പ്പം ശബ്ദം ഉയര്‍ത്തുന്ന കമ്മ്യൂണിസ്റ്റ്കളെ അധികാരവും സ്വോധീനവും കായിക ശേഷിയും കൊണ്ട് കോണ്‍ഗ്രസ് കാര്‍ നേരിട്ടിരുന്നു
ഉറച്ച കോണ്‍ഗ്രസുകാരും കായിക ശേഷികൊണ്ടും മുന്നിട്ടു നിന്നിരുന്നവരില്‍ പ്രധാനികള്‍ ആയിരുന്നു കണിയാം പറമ്പില്‍ കൃഷ്ണന് , സി .ടി കൊച്ചാപ്പു , ഇല്ലിക്ക അപ്പച്ചന് , പിണ്ടിയാന്‍ തോമസ് , തോമസ് പയ്യപ്പിള്ളി , ചക്കോരി അന്തോണി എന്നിവര്‍ ആ കാലഘട്ടത്ലെ വീരശൂര പരാക്രമികള്‍ കൂടിയായിരുന്നു ഇവര്‍ കോണ്‍ഗ്രസിന്റെ ശക്തിയായിരുന്നു
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തി പ്രകടിപ്പിക്കാന്‍ പലപ്പിള്ളിയില്‍ നിന്നും വരന്തരപ്പിള്ളി യിലെക്കി പ്രകടനം നടത്തിയ കംമ്യുനിസ്റ്റു കാരുടെ പ്രകടനം
വരന്തരപ്പിള്ളി വന്നു ചേരാന്‍ തുടങ്ങുമ്പോള്‍ രവി മന്ദിരം എന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്ന് കോണ്‍ഗ്രസുകാര്‍ കല്ലുകള്‍ എറിയാന്‍ തുടങ്ങി
ശതമായ കല്ലേറില്‍ ചിതറിയോടിയ പ്രകടനകാരെ നിര പലക കമ്പികളും [ കടകള്‍ അടക്കുന്ന പലകല്ക് കുറുകെ ഇടുന ഇരുമ്പ് കമ്പി ] മുള വടികളുമായി
പുറകെ ചെന്ന് ആക്രമിച്ചു ഇതിനിടയില്‍ തവര കാട്ടില്‍ ഒരു പറ്റം കംമുനിസ്ട്ടുകള് ആയുധങ്ങളുമായി ഒളിച്ചിരുന്ന്
ഇതറിയാതെ വന്ന അക്രമി കല്ക് നേരെ കംമുനിസ്ട്ടുകള് പാഞ്ഞു അടുക്കുകയും കുത്തി കൊല്ലുകയുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാനികള്‍ ആയ കണിയാം പറമ്പില്‍ കൃഷ്ണന് , സി .ടി കൊച്ചാപ്പു , ഇല്ലിക്ക അപ്പച്ചന് , പിണ്ടിയാന്‍ തോമസ് , തോമസ് പയ്യപ്പിള്ളി , ചക്കോരി അന്തോണി എന്നിവര്‍ തല്‍ക്ഷണം മരിച്ചു വീണു
പിന്നീട് പ്രതികള്‍ ഒളിവില്‍ പോകുകയും വരന്തരപ്പിള്ളി യില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കി വളര്‍ച്ച തുടങ്ങുന്നത് ഇവിടേം മുതലാണ്
[ തവര കാട് : ഇപ്പോള്‍ തഴങ്ങാടി ]
[ രവി മന്ദിരം : വെപ്പൂര്‍ റോഡിലേക്ക് തിരിയുന്ന വഴി ]
അക്കാലത്ത് പാലപ്പിള്ളി പ്രധാന തൊഴില്‍ മേഖലയും വരന്തരപ്പിള്ളി വിപണന മേഖലയും ആയി നില നിന്നിരുന്നത്
നിത്യോപയോഗ വസ്തുകള്‍ വാങ്ങുന്നതിനും കാര്‍ഷിക ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നതിനും വരന്തരപ്പിള്ളി യെ ആണ് ജനങ്ങള്‍ ആശ്രയിച്ചിരുന്നത്
വളരെ കുറച്ചു കടകള്‍ മാത്രം ഉണ്ടായിരുന്ന ഇവിടെത്തെ അറിയ പെടുന്ന കെട്ടിടം ആയിരുന്നു അന്ന് രവി മന്ദിരം
അക്കാലത്തെ ഈ രാഷ്ട്രിയ കൊലപാതകത്തെ ഇരു വിഭാഗവും പിന്നീടുള്ള രാഷ്ട്രിയ പ്രചാരണത്തിന് ഉപയോഗിച്ച് ഈ അക്രമത്തെ കോണ്‍ഗ്രസ്
ഇങ്ങനെ മുദ്രവക്യങ്ങളാക്കി മാറ്റി [ അക്രമത്തെ ]
കേള്‍ക്കുക നാട്ടാരെ നിങ്ങളെല്ലാം
മാനസം പോട്ടുമീ ദുഃഖ വാര്‍ത്ത
നീട്ടി പിടിച്ച കഠാരയുമായി
കുത്തുന്നു കംമുക്കള് നിര്‍ഭയമായി
കുത്തേറ്റു വീഴുന്നു സോദരന്മാര്
ഭാരത യുദ്ധതിലെന്ന പോലെ
ധീരത യുള്ളൊരു കൃഷ്ണന് വീണു
ദേശഭിമായിയാം സീ ട്ടി പോയി
പയ്യപ്പിള്ളി തോമസ് പിടഞ്ഞു വീണു
ആരോഗ്യ വാനായ അന്തോണിയും
ഇല്ലിക്ക അപ്പച്ചന് എന്നൊരാളും
പിണ്ടിയന്‍ തോമാസും കൂടിയാകെ
ആറു പേര് ജീവന് വെടിഞ്ഞു പോയി
ചോര കുടിക്കുവാന്‍ ആര്‍ത്തിയോടെ
പിന്നെയും കുത്തുന്നു ഘാതകന് മാര്‍
ഇതേ സംഭവത്തെ കമ്മ്യു ണിസ്റ്റുകള് വിജയത്തിന്റെ മുദ്രവാക്ക്യം ആക്കി ഉപയോഗിച്ച് [ വിപ്ളവം ]
സമയമിതെതാണ്ടു അഞ്ചരയായ്
അക്രമി സംഘം അടുക്കുകയായി
കേട്ടവര്‍ കേട്ടവര്‍ പീടിക പൂട്ടി
വീടുകളില്‍ പോയി ഇരിപ്പായി
ചെങ്കൊടി ഏന്തി വരുന്നല്ലോ
ചെമ്പട പോലെ വരുന്നല്ലോ
അണിയണിയായി അവര്‍ അടിപതറാതെ
മുഷ്ട്ടി ചുരുട്ടി വരുനല്ലോ
ആപ്പീസിന് പടി എത്തുന്നു
പടയുടെ കാഹളമോതുന്നു
മാനം മുട്ടും ശബ്ദതോടവര് സിന്ദാബാദ് വിളിക്കുന്നു
കല്ലുക്കള്‍ ചറപറ വീഴുന്നു
ഓടുകള്‍ പോട്ടിതകരുന്നു
മരണ ഭയത്താല്‍ സാധു ജനങ്ങള്‍ പായുമ്പോള്‍
ചീറി വരുന്നൊരു ചെമ്പുലിയെ പോല്‍ ചിലര്‍
കണ്ണ് തുറിച്ചവര്‍ നോക്കുന്നു
കത്തി കഠാരകള്‍ കയ്യിലെടുത്തു
അക്രമി സംഘം വീഴും വരെ
കുട്ടി സഖാക്കള്‍ പൊരുതുന്നു
ഈ സംഭവം വരന്തരപ്പിള്ളി യില്‍ വലിയ രാഷ്ട്രിയ മാറ്റങ്ങള്‍ക് കാരണം ആയി എന്ന് കറുത്ത പെടുന്നു
വിവരങ്ങള്‍ തന്നു സഹായിച്ചവര്‍
സുബ്രന് കാംബുഴ , ആറ്റുപുറം മാത്യു
searching more ditails ....... if you can help me
ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്ന ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി തെളിവുകളുണ്ട്. ഭാരതത്തില്‍ ബുദ്ധമതം പ്രചാരത്തില്‍ വരുന്നതിനുമുമ്പേ ശൈവമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു ഇന്ന് പിടയ്ക്കാപ്പറമ്പ്, വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശങ്ങള്‍. ബുദ്ധമതത്തിന്റെ ആഗമനത്തോടെ ശൈവമതം തകരുകയും അക്കാലത്ത് നിലവിലിരുന്ന ശിവക്ഷേത്രങ്ങള്‍ അന്യാധീനപ്പെടുകയും ചെയ്തുവെങ്കിലും ശൈവമതത്തിന്റെ ഓര്‍മ്മ ഒരിയ്ക്കലും മായാതെ നിലനിന്നിരുന്നു
ശൈവമതത്തിന്റെ ശേഷിപ്പുകള്‍ പലതും ഇന്നും ഇവിടെങ്ങളില്‍ കാണപെടുന്നു വരന്തരപ്പിള്ളിയുടെ കിഴക്ക് ഭാഗത്ത് സ്ഥിചെയ്യുന്ന മുനിയാട്ടു കുന്നു എന്ന പ്രദേശത് ആയിരത്തിലേറെ വര്‍ഷം പഴക്കം കണക്കാക്കുന്ന മുനിയറകള്‍
[ മുനികള് താമസിക്കുന്നതിനും തപസ് ചെയ്യുന്നതിനുമായി നിര്‍മ്മിക്കുന്ന അറകള്‍ ] കൂറ്റന്‍ പാറകള്‍ ചേര്‍ത്ത് വെച്ച് നിര്‍മ്മിക്കാ പെട്ടിട്ടുള്ള പുരാതനമായ മുനിയറകള്‍ സംരക്ഷിക പെടാതെ നാശത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു
ഇന്ന് കുറുമാലിപ്പുഴ എന്നറിയപ്പെടുന്ന നദി ശിവന്റെ വാഹനത്തെ ഓര്‍മ്മിപ്പിക്കുന്ന നന്ദിയാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാര്‍ കുറുമാലിയില്‍ പാലം പണിതപ്പോള്‍ കുറുമാലി റിവര്‍ എന്ന് നാമകരണം ചെയ്യുകയുണ്ടായി. നന്ദിയാര്‍ എന്ന പേരിന് ബലം നല്കുന്ന നന്ദിപുലം, നന്ദിക്കര, നന്ദി എന്നീ പ്രദേശങ്ങള്‍ ഈ നദിയുടെ തീരങ്ങളിലാണ്. അതുപോലെ 400 വര്‍ഷങ്ങള്‍ക്ക് മുമ്പും തൃശ്ശൂര്‍ പൊങ്ങണം കേന്ദ്രമായി ചന്ദ്രോത്സവം നടന്ന കാലഘട്ടത്തില്‍ (ഉണ്ണുനീലി സന്ദേശത്തിന്റെയും കാലത്ത്) നന്തിപുലത്ത് ഇട്ടി എന്നു പേരുള്ള പ്രസിദ്ധയായ ഒരു നര്‍ത്തകി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വനാന്തരത്തിലുള്ള പ്രദേശം ആയതുകൊണ്ട് വനാന്തരപ്പിള്ളി എന്നു വിളിക്കപ്പെട്ട നാടാണ് പില്ക്കാലത്ത് ശബ്ദഭേദം വന്ന് വരന്തരപ്പിള്ളി ആയതെന്ന് സ്ഥലനാമഐതിഹ്യം.
മൂന്ന് നാട്ടുരാജാക്കന്മാരുടെ സേനകളുടെ മൂന്ന് പാളയങ്ങള്‍ ഉണ്ടായിരുന്ന പ്രദേശത്തിന് മൂപ്പാളയം എന്ന പേര് കൈവരുകയും കാലക്രമേണ മുപ്ളിയം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ക്ഷേത്രനിര്‍മ്മാണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി കല്ലുവെട്ടിയ കുഴിയാണ് കല്ക്കുഴി എന്നറിയപ്പെടുന്നത്. ബ്രാഹ്മണര്‍ ഓത്ത് നടത്തുന്നതിന് തിരഞ്ഞെടുത്ത സ്ഥലമാണ് ഓത്തനാട് എന്ന് അറിയപ്പെടുന്നത്. ഓത്തിന് ദര്‍ഭ പറിക്കുവാന്‍ പോയ പ്രദേശം ദര്ഭപ്പാടം എന്ന പേരിലും അറിയപ്പെടുന്നു. വേലൂപ്പാടം കിണര്പരിസരത്തുള്ള പുരാതനമായ വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് വേലുപ്പാടം എന്ന സ്ഥലനാമമുണ്ടായത്. പള്ളിയുള്ള കുന്ന് പള്ളിക്കുന്ന് ആയി. അളഗപ്പനഗര്‍, പുതുക്കാട് പഞ്ചായത്തുകള്‍ കൂടി ചേര്‍ന്നതായിരുന്നു, മുന്‍കാലത്ത് വരന്തരപ്പിള്ളി പഞ്ചായത്ത്. 1938-ല്‍ ഈ പഞ്ചായത്ത് നിലവില്‍ വന്നുവെന്ന് അനുമാനിക്കപ്പെടുന്നു. അക്കാലത്ത് പട്ടയമുള്ളവര്ക്കേ പഞ്ചായത്തില്‍ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. ജന്മിമാര്‍ക്കും കരപ്രമാണിമാര്‍ക്കും മാത്രമേ അതുകൊണ്ട് ഭരണസ്ഥാനങ്ങളില്‍ എത്തിപ്പെടുവാന്‍ കഴിഞ്ഞിരുന്നുള്ളു. ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ് രാമചന്ദ്ര അയ്യര്‍ ആയിരുന്നു. ഇദ്ദേഹം കൊച്ചി അസംബ്ളിയില്‍ എം.എല്‍.സി ആയിരുന്നു. അക്കാലത്ത് വില്ലേജുജഡ്ജിമാര് ഉണ്ടായിരുന്നു. തൊറവ്, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി എന്നീ മൂന്നു വില്ലേജുകള്ക്കുകൂടി ഏഴ് ജഡ്ജിമാര്‍ അടങ്ങുന്ന ഒരു പാനല്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് 50 രൂപ വരെ പരിധിയുള്ള സിവില്‍കേസുകള്‍ തീര്‍ക്കുവാന്‍ അധികാരം ഉണ്ടായിരുന്നു. ആദ്യകാലത്ത് മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തോട്ടത്തില്‍ പണിയെടുക്കുന്നതിന് കങ്കാണിമാര്‍ വഴിയാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. യഥാര്‍ത്ഥത്തില്‍ ഒരു അടിമ-ഉടമ വ്യവസ്ഥിതിയാണ് നിലനിന്നിരുന്നത്. തൊഴിലാളികള്‍ക്ക് വേതനം നേരിട്ടല്ലാ നല്‍കിയിരുന്നത്. മാസത്തില്‍ മൂന്നു പ്രാവശ്യമായിട്ടാണ് കങ്കാണിമാര്‍ ഉടമയില്‍ നിന്ന് പണം വാങ്ങി തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. വേതനക്കുറവ് എന്നതിലുപരി കങ്കാണിമാരില്‍ നിന്നും തൊഴിലാളിമാര്ക്ക് ഏല്‍ക്കേണ്ടി വന്ന പീഡനം വിവരണാതീതമാണ്. ആറ് മുറികളുള്ള പാടി എന്ന് പറയുന്ന ഷെഡ്ഡുകളില്‍ 140 ആളുകളെ വരെ ഒരേ സമയം കുത്തിനിറച്ച് താമസിപ്പിച്ചിരുന്നത് തൊഴിലാളികള്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളില്‍ ഒന്നുമാത്രം. 1949-ലാണ് ഇവിടെ ആദ്യമായി ട്രേഡുയൂണിയന്‍ നിലവില്‍ വന്നത്. തോട്ടം മേഖലയിലെ അവകാശപോരാട്ടങ്ങളുടെ ഭാഗമായി നടന്ന സമരങ്ങള്‍ നീണ്ടുനിന്നതിനേ തുടര്‍ന്ന് പട്ടിണികൊണ്ട് പൊറുതിമുട്ടിയ തൊഴിലാളികളുടെ ദയനീയാവസ്ഥയില്‍ അലിവു തോന്നി സ്വന്തം കൃഷിയിടത്തിലെ കൊള്ളിക്കിഴങ്ങ്(മരച്ചീനി) സംഭരിച്ച് തൊഴിലാളികളുടെ പാടികളില്‍ എത്തിച്ചുകൊടുത്ത കുഞ്ഞാലന്‍ ഹാജിയെ കര്ഷകപ്രക്ഷോഭചരിത്രത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ല. പഞ്ചായത്തിലെ വൈദ്യുതി ലഭിക്കുന്നത് 1950-52 കാലഘട്ടത്തിലാണ്. അക്കാലത്ത് ജനങ്ങള്‍ വാര്‍ത്തകള്‍ അറിയുന്നതിനും മറ്റും പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ചിരുന്ന പബ്ളിക്റേഡിയോയെ ആശ്രയിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് അവര്‍ണ്ണര്‍ക്ക് സംസ്കൃതം തീരെ നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ കുണ്ടനി ഗോവിന്ദന് എന്ന വ്യക്തി തന്റെ വീട്ടില്‍ ജാതിമതവ്യത്യാസമില്ലാതെ എല്ലാവര്ക്കും വിദ്യാഭ്യാസം നല്‍കിയിരുന്നു. സവര്‍ണ്ണനും അവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. അക്കാലത്ത് അയിത്തം നിലവിലുണ്ടായിരുന്നു. അതില്‍ വിശേഷപ്പെട്ട ഒരു ആചാരം സവര്‍ണ്ണരുടെ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട പുലയസമുദായക്കാര്‍ മരിച്ച ആളുകളുടെ കുടുംബത്തിനുവേണ്ടി നെഞ്ചത്തടിച്ച് കരയുക എന്ന ഒരു മുറ നിലവിലുണ്ടായിരുന്നു. ഇതിന് പുലമുറ എന്നാണ് പറഞ്ഞുവന്നിരുന്നത്. താഴ്ന്ന പിന്നാക്കവിഭാഗക്കാര്‍ക്ക് സവര്‍ണ്ണരുടെ വാസസ്ഥലങ്ങളിലൂടെ നടന്നുപോകുവാനോ കുട ചൂടുവാനോ ഉള്ള സ്വാതന്ത്യ്രം പോലുമില്ലായിരുന്നു.
1953 ജൂലായ് 15-നാണ് മുപ്ളിയം, വരന്തരപ്പിള്ളി, നന്തിപുലം എന്നീ പ്രദേശങ്ങള്‍ വില്ലേജുകള്‍ മാത്രം കൂട്ടി ചേര്‍ത്ത് വരന്തരപ്പിള്ളി പഞ്ചായത്ത് നിലവില്‍ വന്നത് .
വരന്തരപ്പിള്ളിയുടെ ഇന്ന് കാണുന്ന രാഷ്ട്രീയചരിത്രം തുടക്കം കുറിക്കുന്നത് 1948 മുതല്‍ 1960 വരെയുള്ള കാലമാണ്.
1902-ല്‍ സ്ഥാപിതമായ പാലപ്പിള്ളിമേഖലയിലെ റബ്ബര്‍ എസ്റേറ്റ് കാലങ്ങളായി തുടര്‍ന്ന് വന്ന തോട്ടം തൊഴിലാളികളുടെ നേര്‍ക്കുള്ള പീഡനങ്ങല്കെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ യുണിയനുകള്‍ രൂപികരിച്ചു പ്രതികരിക്കാന്‍ തുടങ്ങുമ്പോളാണ് ഇവിടെ ശക്തമായ രാഷ്ട്രിയ ചരിത്രം ഉടലെടുക്കുന്നത് 1948 -- 1949 കാലഘട്ട ങ്ങളില്‍ ആണ് .
ദേശിയ തലത്തില്‍ രൂപ പെട്ടുകൊണ്ടിരുന്ന ഇടതു പക്ഷത്ത ആശയങ്ങള്‍ക്ക് ഈ പ്രദേശത് വേരോട്ടം തുടങ്ങിയ കാലവും .
കിഴക്ക് ഭാഗത്ത് സ്ഥിചെയ്യുന്ന പലപ്പിള്ളി , എച്ചിപ്പാറ , കുണ്ടായി , ചൊക്കന തുടങ്ങിയ പ്രദേശങ്ങളില്‍
ബ്രിട്ടീഷ് സര്‍ക്കാര്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു ഈ മേഖലകളില്‍ ഇപ്പോളും സഞ്ചാര യോഗ്യമായ പാലങ്ങളും , ആട്ടു പാലങ്ങളും നിലനിക്കുന്നു .പിള്ളതോട് പഴയ പാലം , ചീനിക്കുന്നു , പലപ്പിള്ളി , കാരികുളം , കുണ്ടായി , ചൊക്കന തുടങ്ങിയ പ്രദേശങ്ങളിലെ ആട്ടുപാലങ്ങള്‍ ഇപോളും ബ്രിട്ടീഷ് ഭരണത്തിന്റെ ജീവനുള്ള ഓര്‍മകളായി നിലനിക്കുന്നു .
കിഴക്കുഭാഗത്ത് പശ്ചിമഘട്ടമലനിരകളില് നിന്നും ഉത്ഭവിച്ച് കുറുമാലി പുഴയിലൂടെ സമൃദ്ധമായി ഒഴുകിയിരുന്ന വെള്ളത്തെ
വരന്തരപ്പിള്ളി , മറ്റത്തൂര്‍ , പുതുക്കാട് പഞ്ചായത്ത് കളിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പഞ്ചവത്സര പദ്ദധിയുടെ ഭാഗമായി 1975 പണി തുടങ്ങിയ ചിമ്മിനി ഡാം കേരളത്തിലെ വിനോദസഞ്ചാര മേഖലയായി മാറി കഴിഞ്ഞു . പശ്ചിമഘട്ടമലനിരകളാല്‍ ചുറ്റപെട്ടു കിടക്കുന്ന വനങ്ങള്‍ കേരളത്തിലെ പ്രധാന വന്യജീവി സംരക്ഷണ മേഖല കൂടി ആണ് . ആന , പുലി , കടുവകള്‍ , മാന്‍ , പന്നി , മൂന്ന് ഇനത്തില്‍ പെട്ട കുരങ്ങുകള്‍ 27 ഇല് പരം ഇനം പൂമ്പാറ്റകള്‍ , അപൂര്‍വയിനം മരങ്ങളും ഔഷദ സസ്യങ്ങളും , ഇവിടെ സമൃതമായി കണ്ടു വരുന്നു . 2008 കേരള സര്‍ക്കാര്‍ ഈ വന്ന്യജീവി സങ്കേതത്തെ ഇക്കോ ടൂറിസം പദധിയില് ഉള്‍പെടുത്തി വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ കാഴ്ചകളും സൌകര്യങ്ങളും സൃഷ്ട്ടിച്ചു വിനോദത്തിനു പുറമേ വിജ്ഞാന പരമായ ഗെവേഷണങ്ങള്ക്കും പഠനങ്ങള്‍ക്കും ഇന്ത്യ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഈ മേഖലയെ ഉപയോഗിക്കുന്നു
വിവരശേഖരണം
സത്താർ വരന്തരപ്പിള്ളി
തവര കാട്ടിലെ രാഷ്ട്രിയ സംഘട്ടനം 1958
1958 വരെ കോണ്‍ഗ്രസിന്റെ അതീനതയില്‍ ഒതുങ്ങി നിന്നിരുന്ന രാഷ്ട്രിയ ചരിത്രം ആയിരുന്നു
കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞിരുന്നു എങ്കിലും ഇടതു പക്ഷ പ്രവര്‍ത്തകര്‍ക്ക്
ഭയരഹിതമായി രാഷ്ട്രിയ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല നിലനിന്നിരുന്നത്
കോണ്‍ഗ്രസിന്റെ രാഷ്ട്രിയ തീരുമാനങ്ങള്‍ രൂപപെട്ടിരുന്നത് മഠത്തില്‍ സ്വോമി എന്നാ മഠത്തില്‍ വെങ്കിട്ട സ്വോമി എന്നാ ആളുടെ
നേതൃത്തത്തില്‍ ആയിരുന്നു നിയമവും നിയമ പാലകാരും കോണ്‍ഗ്രസിന്റെയും സ്വോമിയുടെ നിര്ദേശങ്ങല്ക് അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നു
അങ്ങിങ്ങായി അല്‍പ്പം ശബ്ദം ഉയര്‍ത്തുന്ന കമ്മ്യൂണിസ്റ്റ്കളെ അധികാരവും സ്വോധീനവും കായിക ശേഷിയും കൊണ്ട് കോണ്‍ഗ്രസ് കാര്‍ നേരിട്ടിരുന്നു
ഉറച്ച കോണ്‍ഗ്രസുകാരും കായിക ശേഷികൊണ്ടും മുന്നിട്ടു നിന്നിരുന്നവരില്‍ പ്രധാനികള്‍ ആയിരുന്നു കണിയാം പറമ്പില്‍ കൃഷ്ണന് , സി .ടി കൊച്ചാപ്പു , ഇല്ലിക്ക അപ്പച്ചന് , പിണ്ടിയാന്‍ തോമസ് , തോമസ് പയ്യപ്പിള്ളി , ചക്കോരി അന്തോണി എന്നിവര്‍ ആ കാലഘട്ടത്ലെ വീരശൂര പരാക്രമികള്‍ കൂടിയായിരുന്നു ഇവര്‍ കോണ്‍ഗ്രസിന്റെ ശക്തിയായിരുന്നു
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തി പ്രകടിപ്പിക്കാന്‍ പലപ്പിള്ളിയില്‍ നിന്നും വരന്തരപ്പിള്ളി യിലെക്കി പ്രകടനം നടത്തിയ കംമ്യുനിസ്റ്റു കാരുടെ പ്രകടനം
വരന്തരപ്പിള്ളി വന്നു ചേരാന്‍ തുടങ്ങുമ്പോള്‍ രവി മന്ദിരം എന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്ന് കോണ്‍ഗ്രസുകാര്‍ കല്ലുകള്‍ എറിയാന്‍ തുടങ്ങി
ശതമായ കല്ലേറില്‍ ചിതറിയോടിയ പ്രകടനകാരെ നിര പലക കമ്പികളും [ കടകള്‍ അടക്കുന്ന പലകല്ക് കുറുകെ ഇടുന ഇരുമ്പ് കമ്പി ] മുള വടികളുമായി
പുറകെ ചെന്ന് ആക്രമിച്ചു ഇതിനിടയില്‍ തവര കാട്ടില്‍ ഒരു പറ്റം കംമുനിസ്ട്ടുകള് ആയുധങ്ങളുമായി ഒളിച്ചിരുന്ന്
ഇതറിയാതെ വന്ന അക്രമി കല്ക് നേരെ കംമുനിസ്ട്ടുകള് പാഞ്ഞു അടുക്കുകയും കുത്തി കൊല്ലുകയുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാനികള്‍ ആയ കണിയാം പറമ്പില്‍ കൃഷ്ണന് , സി .ടി കൊച്ചാപ്പു , ഇല്ലിക്ക അപ്പച്ചന് , പിണ്ടിയാന്‍ തോമസ് , തോമസ് പയ്യപ്പിള്ളി , ചക്കോരി അന്തോണി എന്നിവര്‍ തല്‍ക്ഷണം മരിച്ചു വീണു
പിന്നീട് പ്രതികള്‍ ഒളിവില്‍ പോകുകയും വരന്തരപ്പിള്ളി യില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കി വളര്‍ച്ച തുടങ്ങുന്നത് ഇവിടേം മുതലാണ്
[ തവര കാട് : ഇപ്പോള്‍ തഴങ്ങാടി ]
[ രവി മന്ദിരം : വെപ്പൂര്‍ റോഡിലേക്ക് തിരിയുന്ന വഴി ]
അക്കാലത്ത് പാലപ്പിള്ളി പ്രധാന തൊഴില്‍ മേഖലയും വരന്തരപ്പിള്ളി വിപണന മേഖലയും ആയി നില നിന്നിരുന്നത്
നിത്യോപയോഗ വസ്തുകള്‍ വാങ്ങുന്നതിനും കാര്‍ഷിക ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നതിനും വരന്തരപ്പിള്ളി യെ ആണ് ജനങ്ങള്‍ ആശ്രയിച്ചിരുന്നത്
വളരെ കുറച്ചു കടകള്‍ മാത്രം ഉണ്ടായിരുന്ന ഇവിടെത്തെ അറിയ പെടുന്ന കെട്ടിടം ആയിരുന്നു അന്ന് രവി മന്ദിരം
അക്കാലത്തെ ഈ രാഷ്ട്രിയ കൊലപാതകത്തെ ഇരു വിഭാഗവും പിന്നീടുള്ള രാഷ്ട്രിയ പ്രചാരണത്തിന് ഉപയോഗിച്ച് ഈ അക്രമത്തെ കോണ്‍ഗ്രസ്
ഇങ്ങനെ മുദ്രവക്യങ്ങളാക്കി മാറ്റി [ അക്രമത്തെ ]
കേള്‍ക്കുക നാട്ടാരെ നിങ്ങളെല്ലാം
മാനസം പോട്ടുമീ ദുഃഖ വാര്‍ത്ത
നീട്ടി പിടിച്ച കഠാരയുമായി
കുത്തുന്നു കംമുക്കള് നിര്‍ഭയമായി
കുത്തേറ്റു വീഴുന്നു സോദരന്മാര്
ഭാരത യുദ്ധതിലെന്ന പോലെ
ധീരത യുള്ളൊരു കൃഷ്ണന് വീണു
ദേശഭിമായിയാം സീ ട്ടി പോയി
പയ്യപ്പിള്ളി തോമസ് പിടഞ്ഞു വീണു
ആരോഗ്യ വാനായ അന്തോണിയും
ഇല്ലിക്ക അപ്പച്ചന് എന്നൊരാളും
പിണ്ടിയന്‍ തോമാസും കൂടിയാകെ
ആറു പേര് ജീവന് വെടിഞ്ഞു പോയി
ചോര കുടിക്കുവാന്‍ ആര്‍ത്തിയോടെ
പിന്നെയും കുത്തുന്നു ഘാതകന് മാര്‍
ഇതേ സംഭവത്തെ കമ്മ്യു ണിസ്റ്റുകള് വിജയത്തിന്റെ മുദ്രവാക്ക്യം ആക്കി ഉപയോഗിച്ച് [ വിപ്ളവം ]
സമയമിതെതാണ്ടു അഞ്ചരയായ്
അക്രമി സംഘം അടുക്കുകയായി
കേട്ടവര്‍ കേട്ടവര്‍ പീടിക പൂട്ടി
വീടുകളില്‍ പോയി ഇരിപ്പായി
ചെങ്കൊടി ഏന്തി വരുന്നല്ലോ
ചെമ്പട പോലെ വരുന്നല്ലോ
അണിയണിയായി അവര്‍ അടിപതറാതെ
മുഷ്ട്ടി ചുരുട്ടി വരുനല്ലോ
ആപ്പീസിന് പടി എത്തുന്നു
പടയുടെ കാഹളമോതുന്നു
മാനം മുട്ടും ശബ്ദതോടവര് സിന്ദാബാദ് വിളിക്കുന്നു
കല്ലുക്കള്‍ ചറപറ വീഴുന്നു
ഓടുകള്‍ പോട്ടിതകരുന്നു
മരണ ഭയത്താല്‍ സാധു ജനങ്ങള്‍ പായുമ്പോള്‍
ചീറി വരുന്നൊരു ചെമ്പുലിയെ പോല്‍ ചിലര്‍
കണ്ണ് തുറിച്ചവര്‍ നോക്കുന്നു
കത്തി കഠാരകള്‍ കയ്യിലെടുത്തു
അക്രമി സംഘം വീഴും വരെ
കുട്ടി സഖാക്കള്‍ പൊരുതുന്നു
ഈ സംഭവം വരന്തരപ്പിള്ളി യില്‍ വലിയ രാഷ്ട്രിയ മാറ്റങ്ങള്‍ക് കാരണം ആയി എന്ന് കറുത്ത പെടുന്നു
വിവരങ്ങള്‍ തന്നു സഹായിച്ചവര്‍
സുബ്രന് കാംബുഴ , ആറ്റുപുറം മാത്യു
searching more ditails ....... if you can help me